കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം
കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്ക് മെൽബണിൽ ഉജ്വല സ്വീകരണം
Tuesday, May 30, 2023 12:24 AM IST
മെൽബൺ: സെന്‍റ് തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിലിന്‍റെ മെത്രാഭിഷേക കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കാനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്‌ബിഷപ്‌ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്ക് ഹൃദ‍്യമായ സ്വീകരണം നൽകി.

മെൽബൺ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ, നിയുക്ത മെത്രാൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ്‌ കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ്‌ പുല്ലങ്കുന്നേൽ, പ്രൊകുറേറ്റർ റവ. ഡോ. ജോൺസൺ ജോർജ്‌, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്‌, യൂത്ത് അപ്പൊസ്തലേറ്റ്‌ ഡയറക്‌ടർ സോജിൻ സെബാസ്റ്റ്യൻ, ഫാ. ഏബ്രഹാം കഴുന്നടിയിൽ, സിഎംഐ സഭ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ, ഫാ. വിൻസന്‍റ് മഠത്തിപ്പറമ്പിൽ സിഎംഐ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, മെൽബൺ രൂപത വൈദിക വിദ്യാർഥികൾ, എസ്‌എംവൈഎം പ്രതിനിധികൾ എന്നിവർ ചേർന്ന് കർദിനാളിനെ മെൽബൺ എയർപോർട്ടിൽ സ്വീകരിച്ചു. ‌മാർ ആലഞ്ചേരിക്കൊപ്പം മേജർ എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപ്പുരയിടത്തിലും മെൽബണിൽ എത്തിയിട്ടുണ്ട്.


സെന്‍റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്‍റെ മെത്രാഭിഷേകം നാളെയാണ്. വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡിൽ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ചാൾസ് ബാൽവോ, സീറോ മലബാർ സഭയുടെ മറ്റു രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള ബിഷപ്പുമാർ, മെൽബൺ രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബിഷപ് മാർ ബോസ്‌കോ പുത്തൂരിനു യാത്രയയപ്പും നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.