കാർഷികകേരളത്തിനു തളർച്ചയുടെ വാരം
കാർഷികകേരളത്തിനു തളർച്ചയുടെ വാരം
Sunday, October 1, 2017 10:56 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഗോള റബർ മാർക്കറ്റ് രണ്ടു മാസത്തെ താഴ്ന്ന നിലവാരത്തിൽ. പുതിയ ഏലക്ക വരവിനിടെ വിലത്തകർച്ച. ആഭ്യന്തര വ്യാപാരികൾ ദസറ ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചത് കുരുമുളകിനെ വീണ്ടും തളർത്തി. ചുക്കിന് ആഭ്യന്തര ആവശ്യം വർധിച്ചു. വെളിച്ചെണ്ണവിലയിൽ മാറ്റമില്ല. മൂന്നാഴ്ചയ്ക്കിടെ പവന് 720 രൂപ ഇടിഞ്ഞു.

റബർ

ആഗോള റബർവിപണിയിലെ മാന്ദ്യം ഇന്ത്യൻ മാർക്കറ്റിന്‍റെ മുന്നേറ്റത്തിനു തിരിച്ചടിയായി. മുഖ്യ ഉത്പാദകരാജ്യങ്ങളിൽ ടാപ്പിംഗ് രംഗം ഉണർന്നത് ഷീറ്റിന്‍റെ ലഭ്യത ഉയർത്തിയെങ്കിലും ലോകവിപണികളിൽ റബറിന് ഡിമാൻഡ് ഉയർന്നില്ല. ചൈനീസ് വ്യാവസായിക മേഖലയിലെ തളർച്ച ടോക്കോം എക്സ്ചേഞ്ചിൽ റബറിനെ രണ്ടു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലെത്തിച്ചു. ജപ്പാനിൽ റബർവില കിലോ 200 യെന്നിലേക്ക് താഴ്ന്നു. രാജ്യാന്തര വിപണിയിൽ റബറിന്‍റെ വാങ്ങൽ താത്പര്യം ചുരുങ്ങി.

മഴ നിലനിന്നതിനാൽ പല ദിവസങ്ങളിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ടാപ്പിംഗ് പുരോഗമിച്ചില്ല. കൊച്ചി, കോട്ടയം വിപണികളിൽ ചരക്കുവരവ് ചുരുങ്ങി. ഈ അവസരത്തിൽ സ്റ്റോക്കിസ്റ്റുകൾ വിലക്കയറ്റം പ്രതീക്ഷിച്ചെങ്കിലും ടയർ കന്പനികളുടെ പിന്തുണയില്ലാത്തത് തിരിച്ചടിയായി. നാലാം ഗ്രേഡ് 13,500-13,700 രൂപയിൽ പോയവാരം നീങ്ങി. അഞ്ചാം ഗ്രേഡ് 13,200 രൂപയിലാണ്.

കാലവർഷം സംസ്ഥാനത്തുനിന്ന് പിന്മാറിയ സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ടാപ്പിംഗ് സജീവമാകും. എന്നാൽ, തുലാവർഷത്തിന്‍റെ വരവ് ഉത്പാദനരംഗത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കാം.

ഏലം

പുതിയ ഏലക്ക കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിലേക്കു പ്രവഹിച്ചത് വിലത്തകർച്ചയ്ക്കിടയാക്കി. മികച്ച കാലാവസ്ഥ ഹൈറേഞ്ചിൽ ഏലക്ക ഉത്പാദനം ഉയർത്തി. വിളവെടുപ്പ് ഉൗർജിതമായതിനൊപ്പം പുതിയ ഏലക്കയുടെ വരവും ശക്തിയാർജിച്ചു. വാരാരംഭത്തിൽ കിലോ 1,393 രൂപയിൽ ലേലം നടന്ന ഏലക്ക വാരാന്ത്യം 1,042 രൂപയിലാണ്. ശരാശരി ഇനങ്ങൾക്ക് കിലോ 1,000 രൂപയുടെ താങ്ങും നഷ്ടപ്പെട്ടു. ഉത്തരേന്ത്യൻ വ്യാപാരികൾ ദീപാവലി ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന്‍റെ തിരക്കിലാണ്. ഗൾഫ് രാജ്യങ്ങൾ വലുപ്പം കൂടിയ ഏലക്കയിൽ താത്പര്യം കാണിച്ചു.

കുരുമുളക്

കുരുമുളകുവില വീണ്ടും താഴ്ന്നു. വിദേശ കുരുമുളകിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ആഭ്യന്തര മാർക്കറ്റ് തളർന്നു. വിയറ്റ്നാം കുരുമുളക് ഉയർത്തിയ ഭീഷണി ഭയന്ന് ഹൈറേഞ്ചിലെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് താഴ്ന്ന വിലയ്ക്കും വിറ്റത് തിരിച്ചടിയായി. വിദേശ കുരുമുളകിന്‍റെ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തിയാൽ ഉത്പന്നത്തിന് തളർച്ചയിൽനിന്ന് തിരിച്ചുവരാനാകും. ഗാർബിൾഡ് കുരുമുളക് വില 44,700 രൂപയിൽ നിന്ന് 44,300 രൂപയായി. വാങ്ങൽ താത്പര്യം ചുരുങ്ങിയതും അവധിദിനങ്ങൾ മൂലം ആഭ്യന്തര വ്യാപാരികൾ രംഗം വിട്ടതും വിപണിയെ തളർത്തി. ദസറ ആഘോഷങ്ങൾക്കു ശേഷം വാരമധ്യത്തോടെ ഉത്തരേന്ത്യക്കാർ വിപണിയിൽ തിരിച്ചെത്തും.


രാജ്യാന്തര മാർക്കറ്റിൽ പുതിയ കുരുമുളക് വില്പനയ്ക്കിറക്കുന്ന തിരക്കിലാണ് ഇന്തോനേഷ്യ. ഈ മാസം ബ്രസീലിൽനിന്നുള്ള മുളകും മാർക്കറ്റിലെത്തും. ഇതിനിടെ വിയറ്റ്നാമിന്‍റെ നീക്കങ്ങൾ നിർണായകമാകും.

ചുക്ക്

ചുക്കിന്‍റെ വിലക്കയറ്റം പ്രതീക്ഷ പകരുന്നു. സംസ്ഥാനത്തെ ഇഞ്ചിക്കർഷകർ ചുക്കുവില ഉയർന്നതിന്‍റെ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ്. ആഭ്യന്തര ഡിമാൻഡിൽ മികച്ചയിനം ചുക്ക് ക്വിന്‍റലിന് 15,000 രൂപ വരെ ഉയർന്ന വിവരം പുറത്തുവന്നതോടെ ചുക്ക് സ്റ്റോക്കുള്ളവരും ഇഞ്ചിക്കർഷകരും ഉത്പന്നത്തിനു കൂടിയ വില ആവശ്യപ്പെട്ടു. ദീപാവലി വരെ ചുക്കിന് ആഭ്യന്തര ഡിമാൻഡ് തുടരാം. ശൈത്യകാലത്തിനു തുടക്കം കുറിക്കുന്നതോടെ ഉത്തരേന്ത്യൻ ഡിമാൻഡ് വർധിക്കും. ടെർമിനൽ മാർക്കറ്റിൽ പ്രതിദിനം 50 ചാക്ക് ചുക്ക് വില്പനയ്ക്കെത്തി. കയറ്റുമതിക്കാർ മികച്ചയിനം ചുക്കിലാണ് താത്പര്യം കാണിച്ചത്. മീഡിയം ചുക്ക് 12,500 രൂപയിലും ബെസ്റ്റ് ചുക്ക് 13,500 രൂപയിലുമാണ്.

നാളികേരം

വെളിച്ചെണ്ണവില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നാളികേര ഉത്പാദന മേഖല. മാസാരംഭമായതിനാൽ എണ്ണയ്ക്ക് പ്രാദേശിക ആവശ്യം വർധിക്കും. മില്ലുകാർ കൈവശമുള്ള വെളിച്ചെണ്ണ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, വൻ വിലയ്ക്ക് കൊപ്ര സംഭരിക്കാൻ വ്യവസായികൾ ഉത്സാഹിച്ചില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 16,100ലും കൊപ്ര 10,790 രൂപയിലുമാണ്.

ദീപാവലി വേളയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണകളുടെ വില്പന നടക്കുക. മുന്നിലുള്ള ദിവസങ്ങളിൽ പാചക എണ്ണകളുടെ നിരക്കുയരാനുള്ള സാധ്യതകൾ നാളികേരോത്പന്നങ്ങൾക്കും നേട്ടമാവും.

സ്വർണം

കേരളത്തിൽ പവന്‍റെ നിരക്ക് താഴ്ന്നു. മാസാരംഭത്തിൽ 22,720 രൂപയിൽ നീങ്ങിയ പവന്‍റെ ഇപ്പോഴത്തെ വില 22,000 രൂപ മാത്രമാണ്. പവന് 720 രൂപയാണ് മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത്. പോയ വാരം 22,240 രൂപയിൽ വില്പന തുടങ്ങിയ പവൻ 22,400 വരെ കയറിയെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാനാവാതെ 22,000 രൂപയിൽ വ്യാപാരം അവസാനിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1297 ഡോളറിൽനിന്ന് 1314 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 1279 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.