മുകേഷ് അംബാനിക്ക് വളർച്ചതന്നെ
മുകേഷ് അംബാനിക്ക് വളർച്ചതന്നെ
Thursday, October 5, 2017 11:32 AM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ച കുറയുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പു നല്കുമ്പോഴും സന്പന്നരുടെ പോക്കറ്റ് വീണ്ടും വീണ്ടും നിറയുന്നു. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തുടർച്ചയായ പത്താം തവണയും ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ സന്പന്നരുടെ പട്ടികയിൽ ഒന്നാമനായി. കഴിഞ്ഞ വർഷം 3,800 കോടി ഡോളർ (2.5 ലക്ഷം കോടി രൂപ)യാണ് അദ്ദേ ഹത്തിന്‍റെ സ്വത്ത് .

ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 1,900 കോടി ഡോളറിന്‍റെ ആസ്തിയുമായി വിപ്രോയുടെ അസിം പ്രേംജിയാണ് രണ്ടാമത്. അതേസമയം കഴഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന സൺ ഫാർമയുടെ ദിലീപ് ഷാങ്‌വി ഒന്പതാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടു. 1,210 കോടി ഡോളറിന്‍റെ ആസ്തിയാണ് അദ്ദേഹത്തിന്.

ഹിന്ദുജ സഹോദരന്മാർ (1,840 കോടി ഡോളർ) മൂന്നാമതും ലക്ഷ്മി മിത്തൽ (1,650 കോടി ഡോളർ) നാലാമതും പല്ലോൻജി മിസ്ത്രി (1,600 കോടി ഡോളർ) അഞ്ചാമതുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്പത്തിക പരീക്ഷണങ്ങൾ ഇന്ത്യയുടെ നട്ടെല്ലിളക്കിയെങ്കിലും മുകേഷ് അംബാനിയെ മാത്രം ബാധിച്ചില്ലെന്ന് ഫോബ്സ് വിലയിരുത്തി. മറ്റുള്ളവരുടെ സ്വത്തിൽ ഇടിവുണ്ടായപ്പോൾ മുകേഷ് അംബാനിക്ക് നേട്ടം മാത്രമേ ഉണ്ടായുള്ളൂ. ഏഷ്യയിലെ സന്പന്നരിൽ ആദ്യ അഞ്ചിലാണ് അംബാനിയുടെ സ്ഥാനം.


മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ സ്ഥാനം താഴേക്കു പോയി. 45-ാം സ്ഥാനത്തുള്ള അനിലിന്‍റെ ആസ്തി 315 കോടി ഡോളർ. കഴിഞ്ഞ വർഷം 32-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

പതഞ്ജലി ആയുർവേദിന്‍റെ ആചാര്യ ബാലകൃഷ്ണ പട്ടികയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച് 19-ാം സ്ഥാനത്താണ്. ആസ്തി 655 കോടി ഡോളർ (ഏകദേശം 43,000 കോടി രൂപ). കഴിഞ്ഞ വർഷം 48-ാം സ്ഥാനത്തായിരുന്നു.

പട്ടികയിലെ 100 സന്പന്നർക്കുംകൂടി ആസ്തിയിൽ ആകെ 31 ലക്ഷം കോടി രൂപയുടെ (26 ശതമാനം) വർധനയുണ്ടായി.

പട്ടികയിലെ പുതുമുഖങ്ങളിലൊരാളായ കുക്കീസ് ആൻഡ് എയർലൈൻ വ്യവസായി നുസ്‌ലി വാഡിയ 560 കോടി ഡോളറിന്‍റെ ആസ്തിയുമായി 25-ാം സ്ഥാനത്താണ്.
കൂടാതെ ഇ-ഗവേണൻസ് സർവീസ് കമ്പനിയായ വിക്രാൻജീ മേധാവി ദിനേഷ് നന്ദ‌്വാന (88,172 കോടി ഡോളർ), പേടിഎമ്മിന്‍റെ ശേഖർ ശർമ (99, 147 കോടി ഡോളർ), യെസ് ബാങ്കിന്‍റെ റാണാ കപൂർ (100, 146 കോടി ഡോളർ) എന്നിവരും പട്ടികയിലെ പുതുമുഖങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.