പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ തട്ടിപ്പിനു ശ്രമം
പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ തട്ടിപ്പിനു ശ്രമം
Thursday, February 15, 2018 12:54 AM IST
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)നെ വഞ്ചിച്ച് 11,346 കോടി രൂപയുടെ വിദേശനാണ്യ കൈമാറ്റത്തിന് ഏർപ്പാട് ചെയ്ത സംഭവം പുറത്ത്. രാജ്യത്തെ ഏറ്റവും സന്പന്നനായ വജ്രവ്യാപാരി നീരവ് മോദിയാണു മുഖ്യ പ്രതി. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചു.
രത്നങ്ങൾ വാങ്ങാനായി വിദേശനാണ്യം നല്കാൻ ബാങ്കിന്‍റെ സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) വ്യാജമായി തയാറാക്കി മോദിയുടെ സ്ഥാപനങ്ങൾക്കു നല്കി. മുഴുവൻ തുകയ്ക്കുള്ള രൂപ വാങ്ങിവച്ചിട്ടുമാത്രം നല്കേണ്ട സമ്മതപത്രം ബാങ്കിലെ ചില മാനേജർമാർ ചേർന്ന് ഈടുവാങ്ങാതെ നല്കുകയായിരുന്നു. ജനുവരി 16-നാണ് ഇത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണു പിഎൻബി.

നീരവ് മോദ്, ഭാര്യ ആമി, സഹോദരൻ നിരാൽ, അമ്മാവൻ മെഹുൽ ചോക്സി എന്നിവർക്കെതിരേ സിബിഐ നേരത്തേ ഒരു തട്ടിപ്പു കേസില്‌ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിരുന്നു. ഡയമണ്ട്സ് ആർ അസ്, സോളാർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ് എന്നീ സ്ഥാപനങ്ങളിൽ പങ്കാളികളാണിവർ. ഈ സ്ഥാപനങ്ങളുടെ പേരിൽ നടത്തിയ 280.70 കോടി രൂപയുടെ വഞ്ചനയിലായിരുന്നു എഫ്ഐആർ. ഈ മാസം ആറിന് ഈ എഫ്ഐആർ ഫയൽ ചെയ്തശേഷം നടത്തിയ അന്വേഷണമാണു 11,346 കോടി രൂപയുടെ (177 കോടി ഡോളർ) തട്ടിപ്പ് കണ്ടെത്തുന്നതിലേക്കു വഴിതെളിച്ചത്. 280.7 കോടിയുടെ തട്ടിപ്പ് കഴിഞ്ഞ വർഷത്തേതാണ്.
രാജ്യത്തെ ഏറ്റവും വലിയ രത്നവ്യാപാര കന്പനിയായ ഗീതാഞ്ജലി ജെംസിന്‍റെ മാനേജിംഗ് ഡയറക്ടറാണു മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി.

നിയമവും ചട്ടവും തെറ്റിച്ച് 11,346 കോടി രൂപയുടെ സമ്മതപത്രം നല്കിയ വിദേശനാണ്യ വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടി ഈയിടെ വിരമിച്ചിരുന്നു. മനേജ് ഖരാട് എന്നൊരു ഓഫീസറുടെ സഹായത്തിലാണു ഷെട്ടി വഞ്ചന നടത്തിയതെന്നു ബാങ്ക് പറയുന്നു. ചട്ടപ്രകാരമുള്ള കാര്യങ്ങൾ പാലിക്കാതെയും വേണ്ടിടങ്ങളിൽ രേഖപ്പെടുത്താതെയുമാണു സമ്മതപത്രം നല്കിയത്.


വിദേശ കന്പനികൾക്കു നല്കിയ സമ്മതപത്രങ്ങളിൽ എത്രയെണ്ണം ഉപയോഗിച്ചു, എത്രയെണ്ണം ഉപയോഗിക്കാനുണ്ട്, ആരുടെ പക്കലാണ് അവ എന്നീ കാര്യങ്ങൾ അന്വേഷണഘട്ടത്തിലാണ്. ചിലപ്പോൾ മാസങ്ങൾകൊണ്ടേ ഈ സമ്മതപത്രങ്ങൾ വിദേശകന്പനികൾ ബാങ്കുകളിൽ സമർപ്പിച്ചെന്നു വരൂ. ഈ സമ്മതപത്രങ്ങൾ ഇന്ത്യയിലെ ബാങ്കുകളിൽ സമർപ്പിച്ച് ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അറിവായിട്ടില്ല.ബാങ്ക് ഇതിനകം ഒരു ഡെപ്യൂട്ടി മാനേജരടക്കം പത്തു ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ബാങ്കിനു പണം തിരിച്ചടച്ചുകൊള്ളാമെന്ന് നീരവ് മോദി എഴുതി അറിയിച്ചതായി ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു. മോദി 173 കോടി ഡോളർ ആസ്തിയുമായി ഫോർബ്സ് പട്ടികയിലുള്ള ശതകോടീശ്വരനാണ്.വാർത്ത പുറത്തുന്നതിനെത്തുടർന്ന് പിഎൻബിയുടെ ഓഹരിവില 10 ശതമാനം ഇടിഞ്ഞു.വ്യാജസമ്മതപത്രങ്ങളെപ്പറ്റി മുപ്പതിലേറെ ബാങ്കുകൾക്കു പിഎൻബി എന്നലെ സന്ദേശം നല്കി.

ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്

വിദേശത്തുനിന്ന് വാങ്ങുന്ന രത്നത്തിന്‍റെ വില നല്കാമെന്നു വ്യാപാരിക്കുവേണ്ടി ബാങ്ക് ഏല്ക്കുകയാണ് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് വഴി ചെയ്യുന്നത്. എ എന്ന ബാങ്ക് നല്കുന്ന സമ്മതപത്രം ബി എന്ന ബാങ്കിലാകും സമർപ്പിക്കുക. ബി ബാങ്കിൽ രത്നം എത്തുന്പോൾ പണം നല്കിയാൽ സമ്മതപത്രം ഉപയോഗിക്കുകയില്ല.

പണം നല്കാത്തപക്ഷം സമ്മതപത്രം സമർപ്പിച്ചു പണം ഈടാക്കും. എഴുതിയ ബാങ്കിൽ സമർപ്പിക്കും മുന്പ് ഡിസ്കൗണ്ട് ചെയ്തും പണം വസൂലാക്കിയെന്നു വരും. ഇത്തരം സമ്മതപത്രങ്ങൾ വ്യാജമായി സംഘടിപ്പിക്കുന്പോൾ ബാങ്ക് അറിയാതെ ബാധ്യത നിലനിൽക്കും. പിഎൻബിയിലേതുപോലെ വേറേ ബാങ്കുകളിൽനിന്നും വ്യാജസമ്മതപത്രങ്ങൾ പോയിട്ടുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇതാണു മറ്റു ബാങ്കുകളുടെ ഓഹരിവിലകളും ഗണ്യമായി താഴാൻ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.