പിഎൻബിയിലെ വെട്ടിപ്പ് ബാങ്കിംഗ് സൂചികയ്ക്കു തളർച്ച സമ്മാനിക്കും
പിഎൻബിയിലെ വെട്ടിപ്പ് ബാങ്കിംഗ് സൂചികയ്ക്കു തളർച്ച സമ്മാനിക്കും
Monday, February 19, 2018 12:53 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മുൻനിര ഓഹരികളിൽ നിക്ഷേപിച്ചിട്ടും തകർച്ച തടയാനായില്ല. പ്രദേശിക ഓപ്പറേറ്റർമാർ നിക്ഷേപത്തിനുള്ള ഒരുക്കത്തിലാണ്. എന്നാൽ, വിദേശഫണ്ടുകൾ വില്പനയുടെ മാധുര്യം ഇപ്പോഴും നുകരുന്നു. ബോംബെ സെൻസെക്സ് 402 പോയിന്‍റും നിഫ്റ്റി 125 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്കിംഗ് ഇൻഡക്സിൽ വീണ്ടും വിള്ളലിന് സാധ്യത. 25,163 പോയിന്‍റിൽ നീങ്ങുന്ന ബാങ്കിംഗ് സൂചികയ്ക്ക് ഈ വാരം 24,988-24,610ൽ താങ്ങുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പ് ബാങ്കിംഗ് ഓഹരിയെ വീണ്ടും തളർത്തുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം നിക്ഷേപകർ.

ഡിസംബർ വരെ നിക്ഷേപത്തിന് ഉത്സാഹിച്ച വിദേശഫണ്ടുകൾ പിന്നീട് വില്പനകാരായി മാറി. കഴിഞ്ഞ രണ്ടാഴ്ചകളിൽ അവർ 120 കോടി ഡോളറിന്‍റെ ഓഹരികൾ വിറ്റു. പിഎൻബിയിലെ വൻ വെട്ടിപ്പുകൾ വിദേശ ഫണ്ടുകളെ കൂടുതൽ വില്പനയ്ക്കു പ്രേരിപ്പിച്ചാൽ സൂചികയുടെ തിരിച്ചുവരവിന് കാത്തിരിക്കേണ്ടി വരും. ‌

എട്ടു ദിവസത്തിനിടെ 10,000 കോടി രൂപയുടെ ഓഹരികൾ വിദേശഫണ്ടുകൾ വിറ്റു. കഴിഞ്ഞ നാലു ദിവസങ്ങളിൽ മാത്രം 2,849.1 കോടി രൂപയുടെ വില്പന നടത്തി. അതേസമയം, ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പോയവാരം 2,368.01 കോടി രൂപ നിക്ഷേപിച്ചു. ജനുവരിയിൽ അവർ 13,780 കോടി രൂപ ഇന്ത്യയിൽ ഇറക്കി.

നിഫ്റ്റി 10,616 വരെ ഉയർന്ന ശേഷം 10,439ലേക്ക് ഇടിഞ്ഞു. ക്ലോസിംഗിൽ 10,452 പോയിന്‍റിലാണ്. ജനുവരി മൂ‌ന്നിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വാരാന്ത്യക്ലോസിംഗിലാണ്. ഈ വാരം 10,388ൽ സപ്പോർട്ട് ലഭിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ 10,565-10,679 വരെ ഉയരാനാവും. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 10,325-10,211 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണം നടത്താം. ‌
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെ‌യ്‌ലി ചാർട്ടിൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡാണ്. വീക്ക്‌ലി ചാർട്ടിൽ എംഎസിഡി, ആർഎസ്ഐ 14 ബെയറിഷ് സിഗ്നലിലാണ്.


ബോംബെ സെൻസെക്സ് 34,535 പോയിന്‍റിൽനിന്ന് 33,957 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 34,010ലാണ്. ഈ വാരം 34,377ൽ ആദ്യ പ്രതിരോധമുണ്ട്. ഇതു മറികടക്കാനായില്ലെങ്കിൽ സെൻസെക്സ് 33,799 പോയിന്‍റിലെ ആദ്യ താങ്ങിൽ പിടിച്ചുനിൽക്കാം. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ വിപണി 33,589-33,221 വരെ സാങ്കേതിക പരീക്ഷണങ്ങൾക്കു വിധേയമാകും. എന്നാൽ, 34,377ലെ തടസം മറികടന്നാൽ ലക്ഷ്യം 34,745-34,955 പോയിന്‍റാവും.

ബാങ്കിംഗ്, കണ്‍സ്യൂമർ ഗുഡ്സ്, ഓട്ടോ വിഭാഗങ്ങളെ ബാധിച്ച മാന്ദ്യം തുടരുന്നു. സ്റ്റീൽ, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ഉടലെടുത്തു. മുൻനിരയിലെ പത്തു കന്പനികളിൽ അഞ്ചെണ്ണത്തിന്‍റെ വിപണിമൂല്യത്തിൽ 34,724.25 കോടി രൂപയുടെ ഇടിവ്.

ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ഇന്ത്യൻ നാണയം കരുത്തിൽ. രൂപയുടെ മൂല്യം 19 പൈസ വർധിച്ച് 64.21ലേക്കു കയറി. രൂപയ്ക്ക് 64.42ൽ പ്രതിരോധമുണ്ട്. അനുകൂല വാർത്തകൾ രൂപയെ 64.01ലേക്കും തുടർന്ന് 63.50ലേക്കു ശക്തമാക്കാം.

ഏഷ്യൻ ഓഹരി സൂചികകൾ പലതും നേട്ടത്തിൽ. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് നിക്ഷേപകർ തിരിഞ്ഞതിനാൽ വാരമധ്യം വരെ ഹോളിഡേ മൂഡിലാവും. യുഎസ് മാർക്കറ്റിൽനിന്നുള്ള അനുകൂല വാർത്തകൾ യൂറോപ്യൻ ഓഹരി സൂചികകൾക്കു കരുത്തായി. അമേരിക്കയിൽ എസ് ആൻഡ് പി 500 സൂചിക 2013നുശേഷമുള്ള ഏറ്റവും മികച്ച പ്രതിവാരനേട്ടത്തിലാണ്. ഡൗ ജോണ്‍സ് സൂചിക പോയവാരം നാലര ശതമാനം വർധിച്ചതിനൊപ്പം ചുരുങ്ങിയ ദിവസത്തിനിടെ നേരിട്ട തകർച്ചയിൽനിന്ന് അന്പതു ശതമാനം കരുത്ത് തിരിച്ചുപിടിച്ചു. ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം. അതേസമയം, രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായ 1367 ഡോളർ വരെ കയറിയ സ്വർണം വാരാന്ത്യം അല്പം തളർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.