പലിശനിരക്ക് കൂട്ടിത്തുടങ്ങി
പലിശനിരക്ക് കൂട്ടിത്തുടങ്ങി
Saturday, August 4, 2018 12:42 AM IST
മുംബൈ: റിസർവ് ബാങ്ക് റീപോ നിരക്ക് ഉയർത്തിയതിനു പിന്നാലെ പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പാപലിശ കൂട്ടി.ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാപലിശ 0.2 ശതമാനം കൂട്ടി. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിലാണ് പ്രൈം ലെൻഡിംഗ് റേറ്റ് (പിഎൽആർ) കൂട്ടിയത്. പിഎൽആർ ആധാരമാക്കിയാണ് ഭവനവായ്പകൾ. 30 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശ 8.70 ശതമാനമാകും, അതിൽ കൂടിയ തുകയുടേത് 8.80 ശതമാനമാകും.


കൊട്ടക് മഹീന്ദ്ര ബാങ്ക് 0.05 ശതമാനമാണ് പലിശ കൂട്ടിയത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 0.10 ശതമാനം വർധിപ്പിച്ചു. കർണാടക ബാങ്കും പലിശ കൂട്ടി. റിസർവ് ബാങ്ക് നിരക്ക് കൂട്ടുന്നതിന് ഒരുദിവസം മുൻപ് എസ്ബിഐ നിക്ഷേപപലിശ കൂട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.