നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
സാധാരണയായി ശന്പളം ലഭിക്കുന്നത് ജോലി ചെയ്ത മാസത്തിന്റെ അവസാനമാണ്. എന്നാൽ, പല കാരണങ്ങൾ കൊണ്ടും ശന്പളം പൂർണമായോ ഭാഗികമായോ പ്രസ്തുത മാസങ്ങളിൽ ലഭിക്കാതെ വന്നിട്ടു പിന്നീട് കുടിശികയായി ലഭിക്കാം. ചില സാഹചര്യങ്ങളിൽ ശന്പളം മുൻകൂറായും ലഭിക്കാറുണ്ട്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ കുടിശിക/മുൻകൂർ ശന്പളം ലഭിക്കുന്ന വർഷത്തിൽ നികുതിദായകന് കൂടുതൽ നികുതിഭാരം ഉണ്ടാകും. ഇത് യഥാർഥത്തിൽ നികുതിദായകൻ അർഹിക്കാത്ത അധിക നികുതിബാധ്യതയാണ്. അത്തരം സാഹചര്യങ്ങളിൽ ആദായനികുതിനിയമത്തിലെ വകുപ്പ് 89 ഉപവകുപ്പ് (1) നികുതിദായകന്റെ രക്ഷയ്ക്കെത്തുന്നു.
താഴെപ്പറയുന്ന വരുമാനങ്ങൾ ആദായനികുതി നിയമത്തിൽ
ശന്പളമായാണ് കണക്കാക്കുന്നത്.
1) പുതിയതോ പഴയതോ ആയ തൊഴിലുടമയിൽനിന്നു ശന്പളമായി ലഭിച്ചതോ ലഭിക്കേണ്ടതോ ആയ തുക.
2) പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽനിന്നു ശന്പളം ലഭിക്കേണ്ടിയിരുന്നതിനു മുന്പു ലഭിച്ച പണം - മുൻകൂർ ശന്പളം.
3) പുതിയതോ പഴയതോ ആയ തൊഴിലുടമയുടെ പക്കൽനിന്നും ശന്പളക്കുടിശിക ഇനത്തിൽ ലഭിച്ച തുക; പക്ഷേ, മേൽ ലഭിച്ച ശന്പളക്കുടിശിക ഏതെങ്കിലും വർഷത്തിൽ നികുതിക്കു വിധേയമായതാണെങ്കിൽ തന്നാണ്ടിലെ ആദായത്തിൽ ഈ പണം ശന്പളമായി ഉൾപ്പെടുത്തി നികുതി കൊടുക്കേണ്ടതില്ല. അതുപോലെതന്നെ, ശന്പളം മുൻകൂർ ലഭിക്കുകയും അത് തന്നാണ്ടിൽ നികുതിക്കു വിധേയമാക്കുകയും ചെയ്താൽ അടുത്ത വർഷത്തിൽ അതിനു നികുതിയിൽനിന്ന് ഒഴിവുള്ളതാണ്.
സർക്കാർ സർവീസുകൾ ബാങ്കുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുൻകാല പ്രാബല്യത്തോടെ ശന്പളവർധന ഉണ്ടാകുന്നതു പതിവാണ്. ചില കേസുകളിൽ കോടതിയുടെ ഉത്തരവു പ്രകാരം ശന്പളം മുൻകാലപ്രാബല്യത്തോടെ വർധിപ്പിച്ചു നല്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ചില അവസരങ്ങളിൽ 15 - 20 വർഷമോ അതിൽ കൂടുതലോ ഉള്ള വർഷങ്ങളിലെ ശന്പളക്കുടിശിക തന്നാണ്ടിൽ ഒരുമിച്ചു ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിൽ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന റിബേറ്റ് എടുത്തില്ലെങ്കിൽ ശന്പളം ലഭിക്കുന്ന വ്യക്തിക്ക് വൻ നികുതിബാധ്യത ഉണ്ടാകുന്നതായി കാണാം. ആദായനികുതി നിയമം അനുസരിച്ച് കുടിശിക ഏതു വർഷമാണോ ലഭിക്കുന്നത്, ആ വർഷത്തെ വരുമാനമായാണ് കണക്കാക്കുന്നത്. അങ്ങനെ വരുന്നപക്ഷം പ്രസ്തുത വർഷം ഉയർന്ന നിരക്കിലുള്ള നികുതി നല്കേണ്ടിവരും.
എന്നാൽ, യഥാർഥത്തിൽ അദ്ദേഹത്തിനു ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിൽതന്നെ ശന്പളം ലഭിച്ചിരുന്നുവെങ്കിൽ താഴ്ന്ന നിരക്കിലുള്ള നികുതി ആയിരിക്കാം ബാധകമാകുന്നത്. അതുകൊണ്ട് കുടിശികത്തുക, യഥാർഥത്തിൽ ലഭിക്കേണ്ടിയിരുന്ന വർഷങ്ങളിലെ വരുമാനത്തിന്റെകൂടെ കൂട്ടി, അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുത്ത് ബാക്കി നികുതിത്തുക നിശ്ചയിക്കുന്നു. 15 വർഷത്തെ കുടിശികയാണ് ലഭിച്ചിരിക്കുന്നത് എങ്കിൽ 15 വർഷത്തെ യഥാർഥ വരുമാനത്തിന്റെ കണക്കെടുത്ത് അതാത് വർഷത്തെ കിഴിവുകളും എടുത്ത് മേൽ വർഷത്തിലെ നികുതിനിരക്കിൽത്തന്നെ നികുതി നിശ്ചയിക്കുന്നു. അതിനുശേഷം കുടിശിക വന്നതുകൊണ്ടുണ്ടായ നികുതിവർധന മാത്രം എടുത്ത്, എത്ര വർഷത്തെ കുടിശികയാണോ ഉണ്ടായത് അത്രയും വർഷത്തെ നികുതിവർധന കണക്കുകൂട്ടുന്നു. അതിനുശേഷം കുടിശിക മൂലം തന്നാണ്ടിലുണ്ടായ നികുതിവർധന കണ്ടിട്ട് തുകയിൽനിന്നു മുകളിൽ കൂട്ടി എടുത്ത തുക കുറച്ചാൽ ലഭിക്കുന്ന തുക തന്നാണ്ടിലേക്ക് നിശ്ചയിക്കപ്പെട്ട നികുതിയിൽനിന്നു റിബേറ്റായി ലഭിക്കുന്നതാണ്.
മുകളിൽ പ്രസ്താവിച്ച റിബേറ്റ്
എടുക്കുന്പോൾ പ്രായോഗികമായി ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നു.
1) പഴയ വർഷങ്ങളിലെ കണക്കുകൾ വ്യക്തമായും സൂചിപ്പിച്ചിരിക്കണം. ആദായ നികുതി ഇല്ല എന്ന കാരണംകൊണ്ട് റിക്കാർഡുകൾ സൂക്ഷിക്കാതിരിക്കരുത്.
2) ഓരോ വർഷവും നികുതിനിരക്കുകളിലുണ്ടാവുന്ന മാറ്റങ്ങളും വിവിധങ്ങളായ കിഴിവുകളിൽ വന്നിരുന്ന മാറ്റങ്ങളും കണക്കിലെടുക്കണം. ഉദാഹരണത്തിന് 2004 - 05 സാന്പത്തികവർഷം വരെ ശന്പളക്കാർക്ക് സ്റ്റാൻഡാർഡ് ഡിഡക്ഷൻ എന്ന പേരിൽ ഒരു കിഴിവ് ലഭിച്ചിരുന്നു. 2005 -06ൽ അതു നിർത്തലാക്കി. 2004 - 05ൽ അത് പരമാവധി 30,000 രൂപ ആയിരുന്നു. ആ വർഷംതന്നെ മേൽക്കിഴിവ് അഞ്ചു ലക്ഷത്തിൽ കൂടുതൽ ശന്പളം ലഭിച്ചിരുന്നവർക്ക് 20,000 രൂപ മാത്രമായിരുന്നു.
സ്റ്റാൻഡാർഡ് ഡിഡക്ഷന് ഇതിനുമുന്പുള്ള മിക്ക വർഷങ്ങളിലും വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെതന്നെ 80 സിയിലുള്ള കിഴിവുകൾക്ക് പകരം 2004 - 05 വർഷം വരെ വകുപ്പ് 88 അനുസരിച്ച് നിക്ഷേപിച്ച തുകയുടെ 20% / 15% തുക നികുതിത്തുകയിൽനിന്നും റിബേറ്റ് ആയി കുറയ്ക്കുക എന്നൊരു വ്യവസ്ഥയാണു നിലവിലുണ്ടായിരുന്നത്. ആ റിബേറ്റ് നിലവിൽ വരുന്നതിനു മുന്പ് 80 സിയിലുള്ള കിഴിവുകൾ നിലനിന്നിരുന്നു. ഇതു നിർത്തലാക്കിയത് 1990 - 91 സാന്പത്തികവർഷത്തിലാണ്.
ഫോം 10 ഇ ഫയൽ ചെയ്യണം
ആദായനികുതി നിയമം 89 (1) വകുപ്പനുസരിച്ചുള്ള റിബേറ്റ് ലഭിക്കുന്നതിന് നികുതി റിട്ടേണിനൊപ്പം ഫോം നന്പർ 10 ഇ യും ഇലക്ട്രോണിക് ആയി ഫയൽ ചെയ്യണം. ഇതിൽ മുൻവർഷങ്ങളിലെ ശന്പളങ്ങളുടെ വിശദമായ കണക്കുകളും നികുതിബാധ്യതകളുമാണ് സൂചിപ്പിച്ചിരിക്കുന്നത്. 2014-15 സാന്പത്തികവർഷം മുതൽ റിബേറ്റ് ലഭിക്കുന്നതിന് ഫോം നന്പർ 10 ഇ നിർബന്ധിതമായും ഫയൽ ചെയ്യണം.
ഗവണ്മെന്റിൽനിന്നും മറ്റും ലഭിക്കുന്ന എക്സ്ഗ്രേഷ്യ തുകകൾക്ക് നികുതിയില്ല
ഗവണ്മെന്റിൽനിന്നോ ലോക്കൽ അഥോറിറ്റിയുടെ പക്കൽ ിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നോ ഏതെങ്കിലും ജോലിക്കാരനോ അയാളുടെ ആശ്രിതനോ, ജോലിക്കാരന്റെ അപകടം മൂലമോ മരണം മൂലമോ ലഭിക്കുന്ന തുകകൾ നികുതിയിൽനിന്നും വിമുക്തമാണ്.
പാർട്ണർക്ക് ഫേമിൽനിന്നു ലഭിക്കുന്ന ശന്പളം
പാർട്ണർക്ക് പാർട്ണർഷിപ്പ് ഫേമിൽ നിന്നും ലഭിക്കുന്ന ശന്പളത്തിന് സ്രോതസിൽ നികുതി ആവശ്യമില്ല. ആദായനികുതി നിയമം അനുസരിച്ച് ഇതിനെ ശന്പളം ആയി കണക്കാക്കില്ല. മറിച്ച് ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനമായിട്ടാണ് കണക്കാക്കുന്നത്. ഇതിനു മുൻകൂർ നികുതി നിയമങ്ങളാണ് ബാധകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.