മൂന്നു വർഷത്തേക്കു ചിരട്ടപ്പാൽ ഇറക്കുമതി ഉണ്ടാവില്ലെന്ന്
മൂന്നു വർഷത്തേക്കു ചിരട്ടപ്പാൽ ഇറക്കുമതി ഉണ്ടാവില്ലെന്ന്
Tuesday, September 11, 2018 12:44 AM IST
കൊച്ചി: കപ്പ് ലംബ് (ചിരട്ടപ്പാൽ) മൂന്നു വർഷത്തേക്ക് ഇറക്കുമതി ചെയ്യില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം ഹൈക്കോടതിയിൽ. ഉത്പന്ന ഇറക്കുമതി അനുവദിക്കാൻ ഉത്പന്നത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണയിച്ചിട്ടില്ല. മൂന്നു വർഷമെങ്കിലും വിശദമായ വിവരശേഖരണം നടത്തിയാലേ ഉത്പന്ന മാനദണ്ഡം നിശ്ചയിക്കാനാവൂ എന്നു വാണിജ്യമന്ത്രാലയ അണ്ടർ സെക്രട്ടറി എം.എസ്. ബാനർജി കത്തു മുഖേന ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ചിരട്ടപ്പാൽ ഇറക്കുമതിക്ക് ഒരു നിർദേശവും മന്ത്രാലയത്തിന്‍റെ പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കാനും റബറിനു സംരക്ഷണച്ചുങ്കം ഏർപ്പെടുത്താനും ആവശ്യപ്പെട്ടു നല്കിയ ഹർജി ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തീർപ്പാക്കി. പാലായിലെ സെന്‍റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കനാണു ഹർജി ഫയൽ ചെയ്തത്. കേന്ദ്രത്തിന്‍റെ ഉറപ്പ് വിധിന്യായത്തിൽ രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.