ഇടുക്കിയിൽ ടൂറിസം വീണ്ടും പൂത്തുതുടങ്ങി
ഇടുക്കിയിൽ ടൂറിസം വീണ്ടും പൂത്തുതുടങ്ങി
Tuesday, September 11, 2018 12:44 AM IST
തൊടുപുഴ: മഹാപ്രളയത്തിൽ കൂപ്പുകുത്തിയ വിനോദസഞ്ചാരമേഖലയ്ക്കു വീണ്ടും ജീവൻവച്ചു തുടങ്ങി. കനത്ത മഴയും ഉരുൾപൊട്ടലും മൂലം ആഴ്ചകളോളം വിട്ടുനിന്ന വിനോദസഞ്ചാരികൾ വീണ്ടും ഇടുക്കിയിലേക്ക് ഒഴുകിത്തുടങ്ങി. മൂന്നാർ, മാട്ടുപ്പെട്ടി, തേക്കടി, വാഗമണ്‍ തുടങ്ങിയ 20 ഓളം ടൂറിസം മേഖലകൾ സജീവമായിട്ടുണ്ട്.

രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതും ടൂറിസം മേഖലയ്ക്ക് പുതുജീവനായിട്ടുണ്ട്. മൂന്നാറിലെത്തിയാൽ മാട്ടുപ്പെട്ടിയിലെ ബോട്ടുസവാരി നടത്താതെ വിനോദസഞ്ചാരികൾ മടങ്ങാറില്ല. ഈ മാസം ഒന്നു മുതലാണ് വനംവകുപ്പ് രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചത്. ആദ്യ ദിനം 70 പേരായിരുന്നു എത്തിയതെങ്കിൽ ഇപ്പോൾ മൂവായിരത്തിനു മുകളിലായി. തകർന്നുകിടന്ന പെരിയവരെ പാലം ഗതാഗതയോഗ്യമാക്കിയതോടെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വരവ് ശക്തമാകും.

രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു വനംവകുപ്പ് പ്രത്യേക വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവേശനകവാടത്തിൽനിന്നു മൂന്നു കിലോമീറ്ററോളം അകലെ മലമുകളിലെ പാർക്കിംഗ് കേന്ദ്രം വരെ മിനി ബസിലാണ് സഞ്ചാരികളെ എത്തിക്കുന്നത്. മൂന്നാർ - ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതും സഹായകമായി. വരയാടുകളെ കാണാനും നീലക്കുറിഞ്ഞി പൂത്തു നീലനിറത്തിൽ ആറാടി നിൽക്കുന്നതു കാണാനുമാണ് സഞ്ചാരികൾ എത്തുന്നത്. വട്ടവടയിലും ചിലന്തിയാറിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.


മാട്ടുപ്പെട്ടി ഡാമിനോടു ചേർന്ന തടാകവും ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ഇവിടെ ബോട്ടുസവാരിക്കു സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള വാഗമണ്ണിലും സഞ്ചാരികളെത്തി.

ഇടുക്കി അണക്കെട്ടിന്‍റെ മുകളിലൂടെ ഒരു യാത്രയ്ക്കും അവസരമൊരുങ്ങിയിട്ടുണ്ട്. കുടുംബസമേതം ഇടുക്കി അണക്കെട്ടിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കുളമാവ് മുതൽ ചെറുതോണി വരെയുള്ള ഒറ്റവരിപ്പാതയിലൂടെയാണ് യാത്ര. തേക്കടിയിലേക്കുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കിയതോടെ ഇവിടേക്കും സഞ്ചാരികൾ എത്തിത്തുടങ്ങി.



ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.