രൂപയ്ക്കു വിലകുറച്ചതു മൂന്നു തവണ
രൂപയ്ക്കു വിലകുറച്ചതു മൂന്നു തവണ
Thursday, October 4, 2018 1:33 AM IST
മുംബൈ: ഈ വർഷം ജനുവരി ഒന്നിനു ശേഷം ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 14.8 ശതമാനം താണു. ഔപചാരികമായി രൂപയുടെ മൂല്യം കുറച്ച മൂന്നുതവണകളിലല്ലാതെ മറ്റൊരിക്കൽപോലും രൂപയുടെ വില ഒരുവർഷം ഇത്രകണ്ടു താണിട്ടില്ല.

1949, 1966, 1991 എന്നീ വർഷങ്ങളിലാണു രൂപയ്ക്കു മൂല്യശോഷണം പ്രഖ്യാപിച്ചത്. അതു മൂന്നും സർക്കാരുകൾ പ്രഖ്യാപിച്ചതുമായിരുന്നു.

ആദ്യത്തേതു ബ്രിട്ടൻ അവരുടെ കറൻസിയായ പൗണ്ടിന്‍റെ മൂല്യശോഷണം പ്രഖ്യാപിച്ചതുമൂലമായിരുന്നു. അന്ന് രൂപ പൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. പൗണ്ടിന് 30.5 ശതമാനം മൂല്യശോഷണം വരുത്തിയപ്പോൾ രൂപയ്ക്കും അതേനിരക്കിൽ മാറ്റംവരുത്തി. അതുവരെ ഒരു യുഎസ് ഡോളറിന് 3.3 രൂപ മതിയായിരുന്നത് 1949 സെപ്റ്റംബർ 19 മുതൽ 4.76 രൂപയായി.

ചൈനയോടും പാക്കിസ്ഥാനോടുമുള്ള യുദ്ധങ്ങളും രണ്ടു വരൾച്ചകളും വിലക്കയറ്റവും എല്ലാം കഴിഞ്ഞപ്പോഴാണ് 1966ലെ വിലകുറയ്ക്കൽ. ഡോളറിന് വില 7.5 രൂപയാക്കി. 36.5 ശതമാനമായിരുന്നു വിലകുറയ്ക്കൽ.


1991ൽ വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോഴാണ് അടുത്ത മൂല്യശോഷണം. ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗ്, രണ്ടു തവണയായി രൂപയുടെ മൂല്യം 19 ശതമാനം കുറച്ചു. 1991 ജൂലൈ ആദ്യമായിരുന്നു ഇത്.

അതുവരെ കർശന നിയന്ത്രണത്തിലായിരുന്ന രൂപയുടെ വിനിമയ നിരക്ക് പിന്നീട് കന്പോളനിയന്ത്രിതമായി. ഇപ്പോൾ ചുരുക്കം രംഗങ്ങളിലൊഴികെ രൂപ ഇഷ്ടംപോലെ കൈകാര്യംചെയ്യാം. ഭാഗിക സ്വതന്ത്ര വിനിമയം ഉണ്ടെന്നു സാരം.

1975 മുതൽ ഭാഗികമായി കന്പോളം വിലനിർണയിക്കുന്ന രീതിയായിരുന്നു രൂപയുടെ കാര്യത്തിൽ തുടർന്നുപോന്നത്. 1991ൽ ഇതു കൂടുതൽ അയച്ചു. 1998ൽ മൂലധന കണക്കിൽപോലും നിയന്ത്രണങ്ങൾ കുറച്ചു. ഇപ്പോൾ മൂലധന കണക്കിലെ നിയന്ത്രണവും നാമമാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.