കരകയറി ഓഹരിവിപണി
കരകയറി ഓഹരിവിപണി
Monday, October 15, 2018 12:24 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ബോംബെ സെൻസെക്സും നിഫ്റ്റിയും വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ പ്രതീക്ഷിച്ചപോലെതന്നെ പ്രതിവാരനേട്ടത്തിലേക്കു പ്രവേശിച്ചു. ആറ് ആഴ്ചകളുടെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ മാർക്കറ്റ് മികവു തിരിച്ചുപിടിക്കുന്നത്. സെൻസെക്സ് 356 പോയിന്‍റും നിഫ്റ്റി 156 പോയിന്‍റും വർധിച്ചു. വിദേശ ഫണ്ടുകൾ വില്പനത്തോത് ഉയർത്തിയെങ്കിലും വിനിമയവിപണിയിൽ രൂപ മികവു കാണിച്ചത് പ്രാദേശിക നിക്ഷേപകർക്കു പ്രതീക്ഷപകർന്നു.

മഹാനവമി പ്രമാണിച്ച് ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും. താഴ്ന്ന റേഞ്ചിൽനിന്നുള്ള തിരിച്ചുവരവ് കണക്കിലെടുത്താൽ പ്രമുഖ ഇൻഡക്സുകൾ ദീപാവലിക്ക് മുമ്പായിതന്നെ വെടിക്കെട്ടിനു തുടക്കം കുറിക്കാം.

ഫോറെക്സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ റിക്കാർഡ് തകർച്ചയ്ക്കുശേഷം രൂപയടെ മൂല്യം 74.42ൽനിന്ന് 73.59 ലേക്കു കയറി. പുതിയ സാഹചര്യത്തിൽ രൂപ 72.22 ലേക്കും തുടർന്ന് 71.78 ലേക്കും ശക്തിപ്രാപിക്കാം.

രൂപ മികവ് കാണിച്ചാൽ അതിനൊത്ത് ഓഹരി സൂചികയും ഉയരും. വിദേശ ഫണ്ടുകൾ നിക്ഷേപകരുടെ മേലങ്കിയണിയാനും ഈ അവസരത്തിൽ നീക്കം നടക്കാം. ക്രൂഡ് ഓയിൽ 76.40 ൽനിന്ന് 71.45 ഡോളറിലേക്ക് താഴ്ന്നത് രൂപയ്ക്ക് നേട്ടമായി. എണ്ണ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ബാരലിന് 70.32 ഡോളറിലേയ്ക്കും തുടർന്ന് 67 ഡോളറിലേക്കും പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം. വിദേശ ഓപ്പറേറ്റർമാർ ഷോർട്ട് കവറിങ്ങിന് ഉത്സാഹിച്ചാൽ തകർച്ചയ്ക്കുശേഷം അതിശക്തമായ തിരിച്ചുവരവ് ഓഹരി സൂചികയിൽ ദർശിക്കാനാവുമെന്ന് മുൻവാരത്തിൽ വ്യക്തമാക്കിയിരുന്നു. ഇടപാടുകളുടെ തുടക്കം മുതൽ നേട്ടത്തിലേക്കുനീങ്ങിയ സെൻസെക്സ് വാരമധ്യം പിന്നിട്ടതോടെ വൻതകർച്ചയിൽ അകപ്പെട്ടു.


വ്യഴാഴ്ച ഓപ്പണിംഗിൽ 880 പോയിന്‍റ് സെൻസെക്സ് ഇടിഞ്ഞത് ബ്ലൂചിപ്പ് ഓഹരികളുടെ വിപണി മൂല്യത്തിൽ വൻതകർച്ചയ്ക്ക് ഇടയാക്കി. എന്നാൽ, വെള്ളിയാഴ്ച സൂചിക മുന്നേറിയതു നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

ബോംബെ സെൻസെക്സ് 34,858ൽ നിന്ന് 33,879 വരെ ഇടിഞ്ഞശേഷം 34,733 പോയിന്‍റിലാണ്. സൂചികയ്ക്ക് 35,101 ൽ ആദ്യ തടസം നിലവിലുണ്ട്. ഇത് മറികടന്നാൽ 35,469 ൽ വീണ്ടും പ്രതിരോധം നേരിടാം. വിപണിയുടെ താങ്ങ് 34,122‐33,511 പോയിന്‍റിലാണ്.

വിപണിയുടെ മറ്റുസാങ്കേതികവശങ്ങൾ ഡെയ്‌ലി ചാർട്ടിൽ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ന്യൂട്ട്രൽ റേഞ്ചിലും. ഫുൾ സ്റ്റോക്കാസ്റ്റിക് ഓവർ സോൾഡുമാണ്.

നിഫ്റ്റി സൂചിക കഴിഞ്ഞവാരം 10,186‐10,492 റേഞ്ചിൽ ചാഞ്ചാടി. വാരാന്ത്യം 10,472 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 10,580 ലും 10,689 പോയിന്‍റിലും തടസം നേരിടാം. തിരുത്തലിനു വീണ്ടും ശ്രമം നടന്നാൽ 10,274 ലും 10,077 പോയിന്‍റിലും താങ്ങുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.