ചിട്ടിയിലൂടെ നവകേരള നിർമാണത്തിന്‍റെ ഭാഗമാകാൻ പ്രവാസികൾക്ക് അവസരം: ധനമന്ത്രി
ചിട്ടിയിലൂടെ നവകേരള  നിർമാണത്തിന്‍റെ ഭാഗമാകാൻ  പ്രവാസികൾക്ക് അവസരം: ധനമന്ത്രി
Tuesday, October 16, 2018 10:56 PM IST
തിരുവനന്തപുരം: പ്രവാസി ചിട്ടിയിൽ ചേരുന്നതിനായി രജിസ്റ്റർ ചെയ്തവർക്ക് 25 മുതൽ വരിസംഖ്യ അടച്ചുതുടങ്ങാമെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. തുടർന്ന് ഒരു മാസത്തിനകം ആദ്യ ലേലം നടക്കും. പ്രതിമാസം 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടവ് വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്. 25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി. ഇതിൽ ഏതു ചിട്ടിയാണ് തങ്ങൾക്ക് അനുയോജ്യമെന്ന് നിർദേശിക്കാൻ വെബ്സൈറ്റിൽ സൗകര്യമൊരുക്കും. ഇതനുസരിച്ചായിരിക്കും ചിട്ടികളുടെ അന്തിമ രൂപം പ്രഖ്യാപിക്കുകയെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

തുടക്കത്തിൽ യുഎഇയിൽ ഉള്ളവർക്കായിരുന്നു രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിരുന്നത്. 25 മുതൽ മറ്റു ജിസിസി രാഷ്‌ട്രങ്ങളിലുള്ളവർക്കും കസ്റ്റമർ രജിസ്ട്രേഷനു സൗകര്യം ലഭിക്കും. കസ്റ്റമർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണു തുടർന്ന് പണമടച്ച് ചിട്ടിയിൽ ചേരാനാവുക. ഇതുവരെ 12271 പേർ യുഎഇയിൽനിന്നു മാത്രം ചിട്ടിയിൽ ചേരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 72000 പേർ താത്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പേർ ചിട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചിട്ടിയിൽ രജിസ്റ്റർ ചെയ്ത ഓരോ 5000 പേരിൽനിന്നും നറുക്കിട്ടെടുക്കുന്ന ഒരാൾക്ക് കേരളത്തിൽ വന്നുപോകുന്നതിനുള്ള വിമാന ടിക്കറ്റ് സമ്മാനമായി നല്കും. ആദ്യത്തെ 10,000 പേരിൽനിന്നും രണ്ടു പേരെ ഇന്നലെ തിരുവനന്തപുരത്തു നടന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചിട്ടിയിൽ ചേരുന്നതിലൂടെ സന്പാദ്യം ഉറപ്പാക്കാനാകുന്നതിനൊപ്പം ചിട്ടിയിലൂടെ നവകേരള നിർമാണത്തിൽ പങ്കാളികളാകാനുള്ള സൗകര്യമുണ്ട്.

അടുത്ത മൂന്നു വർഷം കൊണ്ട് കിഫ്ബിയിലൂടെ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന 5000 കോടി രൂപയുടെ വികസന പദ്ധതികൾക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിട്ടിയുടെ പ്രതിദിന നീക്കിയിരുപ്പിൽനിന്നു കെഎസ്എഫ്ഇ കിഫ്ബിയിൽ നിക്ഷേപിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. ഒരാൾക്ക് ഒന്നിലേറെ ചിട്ടികളിൽ ചേർന്നു കൊണ്ട് ഒന്നിലേറെ പദ്ധതികളുടെ ഭാഗമാവുകയും ചെയ്യാം. കെവൈസി പ്രക്രിയകളും ചിട്ടി രജിസ്ട്രേഷനും പണമടയ്ക്കലും ലേലം വിളിയും സെക്യൂരിറ്റി നല്കലുമെല്ലാം ഓണ്‍ലൈൻ മുഖേനയാണ്.


പത്തു ലക്ഷം രൂപ വരെയുള്ള ചിട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ചിട്ടി നടത്തിപ്പിനിടെ ഉപയോക്താവായ പ്രവാസി മരണപ്പെടുകയോ തൊഴിലെടുക്കാൻ സാധ്യമാകാത്തവിധം പരിപൂർണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താൽ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ചിട്ടിത്തുക ഇൻഷ്വറൻസ് കന്പനി അടച്ച് കാലവധി തികയുന്പോൾ പണം നല്കും. ചിട്ടിവിളിച്ചെടുക്കാത്തവർക്കും ഈ പരിരക്ഷ ലഭിക്കും. ഏതെങ്കിലും വരിക്കാരൻ മരിക്കുകയാണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാവശ്യമായ വിമാനച്ചെലവും അനുയാത്ര ചെയ്യുന്ന ഒരു സഹായിയുടെ ചെലവും കെഎസ്എഫ്ഇ വഹിക്കും. ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത ഉയർന്ന തുകയുടെ ചിട്ടികളും ലഭ്യമാണ്.

പ്രവാസി ചിട്ടിയുടെ നടത്തിപ്പിനായി തിരുവനന്തപുരത്ത് പ്രത്യേകം വെർച്വൽ ഓഫീസും ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന് ഏതു സമയത്തും ഇന്‍റർനെറ്റ് വഴി തന്‍റെ അക്കൗണ്ട് പരിശോധിക്കാനും പരാതികളുണ്ടെങ്കിൽ പരിഹരിക്കാനും സാധിക്കും. അതിനാൽ പ്രവാസി ചിട്ടിക്കായി ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക ഓഫീസ് തുറക്കില്ല.

ചിട്ടിയുടെ ഉദ്ഘാടനം ദുബായിൽ സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് വേണ്ടെന്നുവച്ചതായും പകരം ആദ്യ ലേലം ദുബായിൽ വലിയ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.