സ്വകാര്യ ബസുകളിൽ ഡോർ ഷട്ടർ ഉറപ്പാക്കണമെന്നു ഹൈക്കോടതി
സ്വകാര്യ ബസുകളിൽ ഡോർ ഷട്ടർ ഉറപ്പാക്കണമെന്നു ഹൈക്കോടതി
Friday, November 9, 2018 12:18 AM IST
കൊച്ചി: സ്വകാര്യബസുകളിൽ ഡോർ ഷട്ടറുകളുണ്ടെന്ന് പോലീസും ട്രാൻസ്പോർട്ട് അധികൃതരും ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ ടൗണ്‍, സിറ്റി സർവീസുകൾക്ക് ഉൾപ്പെടെ ഇതു ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസുകൾക്ക് ഡോർ ഷട്ടർ നിർബന്ധമാക്കുന്ന കേരള മോട്ടോർ വാഹന ചട്ടത്തിലെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്.

ബസുകൾക്ക് ഡോർ ഷട്ടർ നിർബന്ധമാക്കിയത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ്. ഇതു പാലിക്കുന്നതിലൂടെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കഴിയും. പൊതുജന താല്പര്യം മുൻനിർത്തിയുള്ള ഭേദഗതിയാണിത്. മോട്ടോർ വാഹന നിയമത്തിന്‍റേയും ചട്ടത്തിന്‍റേയും ലക്ഷ്യവുമായി ഒത്തുപോകുന്ന വ്യവസ്ഥയാണിതെന്നും ഹൈക്കോടതി വിലയിരുത്തി. പെർമിറ്റുള്ള ബസുകൾക്ക് എറണാകുളം ആർടിഎ ഡോർ ഷട്ടർ നിർബന്ധമാക്കിയിരുന്നു.


ഇതിലെ തുടർനടപടികളും ഹൈക്കോടതി ശരിവച്ചു. ഡോർ ഷട്ടറുകൾ അഴിച്ചുവച്ചും ഇവ ബസിന്‍റെ ബോഡിയിൽ ചേർത്തു കെട്ടിയും സർവീസ് നടത്തുന്ന ബസുകളുടെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ ഉചിതമായ നടപടി വേണം. ബസ് ഓടുന്നതിനിടെ ഡോർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വിധിയിൽ പറയുന്നു. 2016 ലെ ചട്ട ഭേദഗതി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.