കോക്കോണിക്സ് ലാപ്ടോപ്പുകളുടെ ആദ്യനിര പുറത്തിറക്കി
Monday, February 11, 2019 11:11 PM IST
തിരുവനന്തപുരം: ലാപ്ടോപ്, സെർവർ നിർമാണ രംഗത്ത് കേരളത്തിന്‍റെ പൊതു-സ്വകാര്യ സംയുക്ത സംരംഭമായ കോക്കോണിക്സ് തങ്ങളുടെ ആദ്യ നിര ലാപ്ടോപ്പുകൾ പുറത്തിറക്കി. സർക്കാർ, വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് സിസി 11 ബി, സിസി 11 എ, സി 314 എ എന്നീ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

11 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലെറ്റ് കം നോട്ട് ബുക്ക് മോഡലാണ് സിസി 11 ബി. സ്ലീക് ബോഡിയും മെറ്റൽ കെയ്സും ട്രെൻഡി ലുക്കുമാണ് ഇതിന്‍റെ സവിശേഷത. കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ ഈ മോഡൽ നിരന്തരം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 11 ഇഞ്ച് വലിപ്പത്തിൽ കനം കുറഞ്ഞ സിസി 11 എ മോഡൽ വിദ്യാർഥികളെയാണ് ലക്ഷ്യംവയ്ക്കുന്നത്. മുകളിൽ നിന്നുള്ള വീഴ്ചയെയും വെള്ളത്തെയും ചെറുക്കാൻ ശേഷിയുള്ള മോഡലാണ് സി 314 എ. 14 ഇഞ്ച് വലിപ്പമുണ്ട്. വ്യാപാര മേഖലയ്ക്കായാണ് ഇതിന്‍റെ രൂപകൽപ്പന. എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ് എല്ലാ മോഡലുകൾക്കുമുണ്ട്.


സംസ്ഥാന സർക്കാരിന്‍റെ വ്യവസായ സൗഹൃദ നയത്തിന്‍റെ ഭാഗമായാണ് പൊതു-സ്വകാര്യ സംരംഭങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള സാങ്കേതിക രംഗത്തെ നൂതന സംരംഭമായ കോക്കോണിക്സിന് തുടക്കമിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.