ഫെയിം 2 പദ്ധതി: നിരീക്ഷണത്തിനും അംഗീകാരത്തിനും പ്രത്യേക പാനൽ
ഫെയിം 2 പദ്ധതി: നിരീക്ഷണത്തിനും അംഗീകാരത്തിനും പ്രത്യേക പാനൽ
Tuesday, March 19, 2019 12:25 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ പ്രചാരത്തിലാക്കുന്നതിനുള്ള ഫെയിം 2 പദ്ധതിക്ക് പ്രത്യേക പാനലിനെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഫെയിം 2 പദ്ധതി നിരീക്ഷിക്കാനും അനുമതി നല്കാനും നടപ്പിലാക്കാനുമാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പാനൽ രൂപീകരിക്കുക. 10,000 കോടി രൂപയാണ് ഫെയിമിന്‍റെ രണ്ടാം ഘട്ടത്തിനായി കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്നത്.

ഹെവി ഇൻഡസ്ട്രീസ് വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും പാനലിന്‍റെ പ്രവർത്തനം. കൂടാതെ നീതി ആയോഗ് സിഇഒ, വാണിജ്യവ്യവസായ പ്രൊമോഷൻ വകുപ്പ് സെക്രട്ടറി, സാന്പത്തികകാര്യ സെക്രട്ടറി, ഉൗർജവകുപ്പിലെയും പാരന്പര്യേതര ഉൗർജ വകുപ്പിലെയും സെക്രട്ടറിമാർ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

അടുത്ത മാസം ഒന്നു മുതൽ മൂന്നു വർഷമാണ് ഫെയിം 2 പദ്ധതിയുടെ കാലാവധി. ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരു ലക്ഷം ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 20,000 രൂപ വരെ ഇൻസെന്‍റീവ് നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരമാവധി അഞ്ചു ലക്ഷം രൂപ എക്സ് ഫാക്ടറി വിലയുള്ള മുച്ചക്ര വാഹനങ്ങൾക്ക് 50,000 രൂപ വരെയും 15 ലക്ഷം രൂപ വരെ വിലവരുന്ന ഇലക്‌ട്രിക് കാറുകൾക്ക് ഒന്നര ലക്ഷം രൂപ വരെയും ഇൻസെന്‍റീവ് ആയി ലഭിക്കും. 35,000 കാറുകൾക്കാണ് ഈ അവസരം ലഭിക്കുക. രണ്ടു കോടി രൂപ വരെ വില വരുന്ന 7,090 ഇലക്‌ട്രിക് ബസുകൾക്ക് 50 ലക്ഷം രൂപ വരെ ഇൻസെന്‍റീവ് നല്കും.


2019-2020ൽ 1,500 കോടി രൂപയും 2020-21ൽ 5,000 കോടി രൂപയും 2021-22ൽ 3,500 കോടി രൂപയുമാണ് ചെലവഴിക്കുക. കൂടാതെ രാജ്യവ്യാപകമായി 2,700 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കാനും ഫെയിം 2 പദ്ധതിയിൽ ആലോചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.