രാജ്യാന്തര ഇന്‍റർനെറ്റ് ശൃംഖലയുടെ തകരാർ പരിഹരിക്കാൻ അമേരിക്കൻ വിദഗ്ധസംഘമെത്തി
രാജ്യാന്തര ഇന്‍റർനെറ്റ് ശൃംഖലയുടെ തകരാർ പരിഹരിക്കാൻ അമേരിക്കൻ വിദഗ്ധസംഘമെത്തി
Thursday, March 21, 2019 12:26 AM IST
വൈപ്പിൻ: ഒരു വർഷം മുന്പ് തകരാറിലായ രാജ്യാന്തര ഇന്‍റർനെറ്റ് കേബിൾ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തി പൂർവസ്ഥിതിയിലാക്കാൻ അമേരിക്കൻ എൻജിനിയർമാരുടെ സംഘം ചെറായി ബീച്ചിലെത്തി. കേബിൾ ശൃംഖലയുടെ ഇന്ത്യയിലെ നടത്തിപ്പുകാരായ കാക്കനാട്ടെ സ്വകാര്യ കന്പനിയുടെ മാനേജ്മെന്‍റ് പ്രതിനിധികൾ ഉൾപ്പെടെ 12 അംഗ സംഘമാണ് എത്തിയിട്ടുള്ളത്.

വിദേശത്തുനിന്ന് കടലിനടിയിലൂടെ എത്തിയിട്ടുള്ള കേബിൾ ഇന്ത്യയിൽ കരമാർഗം പ്രവേശിക്കുന്നത് ചെറായി ബീച്ചിലാണ്. ഇവിടെനിന്ന് കാക്കനാട്ടെ കേന്ദ്രത്തിലേക്കുള്ള 34 കിലോ മീറ്റർ കേബിൾ കരയിലൂടെയാണ് കടന്നുപോകുന്നത്. ബീച്ചിലെ വാഹന പാർക്കിംഗ് മേഖലയിലുള്ള അണ്ടർ ഗ്രൗണ്ടിലാണ് ഇതിന്‍റെ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള ഹോളിലൂടെ രണ്ടു പേർ താഴേക്കിറങ്ങി കഴിഞ്ഞദിവസം പരിശോധനകൾ നടത്തിയിരുന്നു.


കടലിനടിയിൽ എവിടെയോ ആണ് കേബിൾ തകരാറുള്ളതെന്നാണ് അറിയാൻ കഴിയുന്നത്. കേബിളിലൂടെ സിഗ്നൽ കടത്തിവിട്ട് തകരാറുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതു കണ്ടെത്തിക്കഴിഞ്ഞാൽ പിന്നീട് കപ്പലിൽ ആ ഭാഗത്തെത്തി പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തകരാർ പരിഹരിക്കുകയാണ് ലക്ഷ്യം. ജോലി ശ്രമകരമായതിനാൽ അറ്റകുറ്റപ്പണികൾക്ക് സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തകറാറുകൾ നിമിത്തം കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിലെ ഇന്‍റർനെറ്റ് സംവിധാനങ്ങൾ വേഗംകുറഞ്ഞ അവസ്ഥയിലാണെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.