വാങ്ങിയതെല്ലാം ഗൂഗിളിനറിയാം!
വാങ്ങിയതെല്ലാം ഗൂഗിളിനറിയാം!
Sunday, May 19, 2019 12:25 AM IST
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കൾ ഓണ്‍ലൈനായി സാധന സാമഗ്രികൾ വാങ്ങിയതിന്‍റെയെല്ലാം വിശദാംശങ്ങൾ ടെക് വന്പൻ ഗൂഗിൾ സൂക്ഷിക്കുന്നതായി റിപ്പോർട്ട്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈൻ സ്റ്റോറുകൾക്കു പുറമേ ആമസോണ്‍, ഫ്ലിപ്കാർട്ട്, സ്വിഗി തുടങ്ങിയ സൈറ്റുകളിലൂടെ സാധനങ്ങൾ വാങ്ങിയതിന്‍റെയും വിശദാംശങ്ങൾ ഗൂഗിൾ ശേഖരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഓണ്‍ലൈൻ സൈറ്റുകളിൽനിന്നു സാധനങ്ങൾ ഓർഡർ ചെയ്യുന്പോൾ ആ ഇടപാടിന്‍റെ ഒരു സംഗ്രഹ രൂപം ഡിജിറ്റൽ റെസീപ്റ്റ് ആയി ജിമെയിലേക്ക് എത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഓണ്‍ലൈൻ ഇടപാടുകളുടെയെല്ലാം വിശദാംശം ഒറ്റനോട്ടത്തിൽ ജിമെയിൽ ഉപയോക്താക്കൾക്കു ലഭ്യമാക്കാനുളള സ്വകാര്യ ടൂൾ ആണ് ഈ സംവിധാനമെന്നും ഇതിലെ വിവരങ്ങൾ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിൾ വക്താവ് പ്രതികരിച്ചു. ഗൂഗിൾ, തങ്ങളുടെ ഉപയോക്താക്കളുടെ ഓണ്‍ലൈൻ ഇടപാടുകളുടെ വിവരങ്ങൾ പരസ്യങ്ങൾ നൽകാനായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്നാൽ, ജിമെയിലിൽ ഇടപാടുകളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സംവിധാനം എന്നു മുതലാണ് ഗൂഗിൾ ആരംഭിച്ചതെന്നു വ്യക്തമായിട്ടില്ല. നല്ല ഉദ്ദേശ്യമായിരുന്നു ഗൂഗിളിനെങ്കിൽ ഇത്തരത്തിലൊരു സംവിധാനമുള്ള വിവരം കന്പനി നേരത്തേതന്നെ പരസ്യമാക്കില്ലായിരുന്നോ എന്നാണ് വിമർശകരുടെ ചോദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.