വായ്പ തിരിച്ചടയ്ക്കാത്തവരുടെ ആസ്തി വിവരങ്ങൾ ബാങ്കുകൾക്കു നൽകാൻ സിബിഡിടി നിർദേശം
വായ്പ തിരിച്ചടയ്ക്കാത്തവരുടെ  ആസ്തി വിവരങ്ങൾ ബാങ്കുകൾക്കു  നൽകാൻ സിബിഡിടി നിർദേശം
Wednesday, June 26, 2019 11:19 PM IST
മുംബൈ: വായ്പാ വ്യവസ്ഥകൾ ലംഘിച്ചവരുടെ ആസ്തി വിവരങ്ങൾ വായ്പ നൽകിയ പൊതുമേഖലാ ബാങ്കുകൾക്കു നൽകാൻ ആദായ നികുതി വകുപ്പിനോടു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്(സിബിഡിടി ). ആസ്തികളിൽനിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകളെ സഹായിക്കാനാണ് നടപടി.

അവശ്യമെങ്കിൽ ആസ്തിവിവരങ്ങൾക്കൊപ്പം കടം തിരിച്ചടയ്ക്കാത്തവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പൊതുമേഖലാ ബാങ്കുകൾക്കു നൽകാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, കിട്ടാക്കടം കണ്ടെത്താൻ മാത്രമേ വിവരങ്ങൾ ഉപയോഗിക്കൂയെന്നും മറ്റു കാര്യങ്ങൾക്ക് ഈ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ബാങ്ക് അധികൃതരിൽനിന്ന് ഉറപ്പ് വാങ്ങണമെന്നും സിബിഡിടി പുറത്തിറക്കിയ ഉത്തരവിലുണ്ട്.


കോടിക്കണക്കിനു തുക വായ്പയെടുത്ത ശേഷം രാജ്യം വിടുന്നവരുടെ ആസ്തിവിവരങ്ങൾ കൃത്യമായി ലഭിക്കാത്തതിനാൽ ആസ്തികൾ വിറ്റു പണം ഈടാക്കാൻ കഴിയാതെ വരുന്നതു വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഡിടി നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.