ലോക ധനികർ: ബിൽ ഗേറ്റ്സ് ഇനി മൂന്നാമത്
ലോക ധനികർ: ബിൽ ഗേറ്റ്സ് ഇനി മൂന്നാമത്
Thursday, July 18, 2019 12:43 AM IST
ന്യൂയോർക്ക്: കഴിഞ്ഞ ഏഴു വർഷത്തെ ചരിത്രത്തിൽ ബിൽഗേറ്റ്സ് ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ രണ്ടാം സ്ഥാനത്തിനു താഴെ പോയിട്ടില്ല. ആ കുതിപ്പിന് ചൊവ്വാഴ്ച വിരാമം. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ രണ്ടിൽനിന്ന് മൂന്നാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ടു. ഫ്രാൻസിന്‍റെ ബർണാഡ് ആർനോട്ട് ആണ് ബിൽഗേറ്റ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്.

ആഡംബര വസ്തുക്കളുടെ നിർമാതാക്കളായ ലൂയിസ് വ്യൂട്ടണിന്‍റെ മേധാവിയായ ആർനോട്ടിന് 10,760 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്. ബിൽഗേറ്റ്സിനാവട്ടെ 10,700 കോടി ഡോളറും. 70 വയസുള്ള ആർനോട്ടിന്‍റെ സ്വത്തിൽ 3900 കോടി ഡോളർ ഈ വർഷം മാത്രം നേടിയതാണ്. 500 പേരുള്ള ബ്ലൂംബർഗ് റാങ്കിംഗിൽ ഏറ്റവും വലിയ വ്യക്തിഗത നേട്ടവും ആർനോട്ടിനാണ്. കഴിഞ്ഞ മാസമാണ് 10,000 കോടി ഡോളർ ക്ലബ്ബിൽ ആർനോട്ട് കയറിയത്. ഈ വർഷം പ്രധാനമായും ഫ്രഞ്ച് വ്യവസായികൾക്ക് നേട്ടമാണ്.


പാരീസ് ആസ്ഥാനമായുള്ള എൽവിഎംഎച്ച് എന്ന കുടുംബ ഹോൾഡിംഗ് കന്പനിയെ നിയന്ത്രിക്കുന്ന ആർനോട്ടിന് ഫാഷൻ ഹൗസ് ആയ ക്രിസ്റ്റ്യൻ ഡയോറിന്‍റെ 97 ശതമാനം ഓഹരികളും സ്വന്തമായുണ്ട്.

1984ൽ ക്രിസ്റ്റ്യൻ ഡയോറിന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റൈൽ ഗ്രൂപ്പിനെ സ്വന്തമാക്കിയാണ് അദ്ദേഹം ആഡംബരവസ്തുക്കളുടെ മാർക്കറ്റിലേക്ക് പ്രവേശിച്ചത്. നാലു വർഷത്തിനുശേഷം കന്പനിയുടെ മറ്റ് ബിസിനസുകൾ വിറ്റു. പിന്നീട് എൽവിഎംഎച്ചിന്‍റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി.

ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ ആസ്തി ആകെ 12,500 കോടി ഡോളറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.