ഹ്രസ്വകാല മൂലധന നേട്ടവും ആദായനികുതിയും
ഹ്രസ്വകാല മൂലധന നേട്ടവും ആദായനികുതിയും
Monday, December 16, 2019 12:29 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റ് കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്നു പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായി വേർതിരിക്കാം. 1) ഹ്രസ്വകാല മൂലധനനേട്ടം 2) ദീർഘകാല മൂലധനനേട്ടം.

മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്‍റെ സ്വത്തുക്കളെയാണ്. അവ ബിസിനസുമായോ പ്രൊഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല.

താഴെപ്പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല. 1) വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ-ട്രേഡ് 2) വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ - വസ്ത്രങ്ങൾ, ഫർണിച്ചർ, പാത്രങ്ങൾ മുതലായവ 3) നഗരപരിധിയിലല്ലാത്ത കൃഷിഭൂമി 4) 6.5% ഗോൾഡ് ബോണ്ട് 1977, 7% ഗോൾഡ് ബോണ്ട് 1980, നാഷണൽ ഡിഫൻസ് ബോണ്ട് 1980, 5) സ്പെഷൽ ബെയറർ ബോണ്ട് 1991, 6) 1999-ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്, 2015-ലെ ഗോൾഡ് മോണിറ്റെസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ.

വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്താവുന്നതല്ല. 1) ജ്യുവല്ലറി, 2) പുരാവസ്തുക്കൾ, 3) ഡ്രോയിംഗ്സ്, പെയിന്‍റിംഗ്സ് മുതലായവ 4) ആർട്ട് വർക്കുകൾ, 5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെതന്നെ ഫർണിച്ചറും മറ്റും സ്വർണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കാവുന്നതാണ്.

കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുതസ്ഥലം സ്ഥിതിചെയ്യുന്ന ലൊക്കേഷനെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000-ൽ താഴെ ജനവാസമുള്ള മുനിസിപ്പൽ ഏരിയകളിലെ കൃഷിഭൂമികൾ, 10,000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയുടെ 2 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.

എന്നാൽ ഒരു ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്നും ആറു കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള സ്ഥലങ്ങളുടെ അതിർത്തിയിൽനിന്നും എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.

ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചു എന്നു കരുതി അവ മൂലധന ആസ്തിയായി തന്നെ കണക്കാക്കാം. എന്നാൽ തേയ്മാന ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ, അവ വിൽക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് വാങ്ങിയതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക്-ഇൻ-ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.

ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും

ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശംവച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശംവച്ചിരുന്നാൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികൾക്കും ഇക്വറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചാൽ അവയെ ദീർഘകാലമൂലധന ആസ്തികളായി കണക്കാക്കുന്നതാണ്.


എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ അതു ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ കൈവശം വച്ചാൽ മാത്രം ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. മുന്പുള്ള വർഷങ്ങളിൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കണമായിരുന്നെങ്കിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രസ്തുത ഓഹരികൾ കൈവശം വയ്ക്കണമായിരുന്നു.

മൂലധന നേട്ടത്തിന്‍റെ നികുതി

മൂലധനനേട്ടത്തിന്‍റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ ദീർഘകാല മൂലധന നേട്ടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതിനിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കുന്നതും അവ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം ഒരു ലക്ഷം രൂപ വരെ നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്. ഒരു ലക്ഷത്തിനു മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പ്രസ്തുത കാലാവധി കൈവശം വയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15% നികുതി ചുമത്തപ്പെടുന്നതുമാണ്. മേൽപ്പറഞ്ഞത് 15% എന്ന് സൂചിപ്പിച്ചത് ബാധകമാകുന്ന സെസ്സും സർചാർജും ഉൾപ്പെടെയല്ല.

അതുപോലെതന്നെയാണ് ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടിന്‍റെ യൂണിറ്റുകളെയും നികുതിക്കായി കണക്കാക്കുന്നത്. ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10(23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്‍റെ 65% വരുന്ന തുകകൾ ഡൊമസ്റ്റിക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുന്നതും. ഇവ ആദായനികുതി നിയമം വകുപ്പ് 111 എ ൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത ഓഹരികൾ ആദായനികുതിയിൽനിന്നും കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പീരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളൂ. ഇവിടെ ഒരു ലക്ഷത്തിൽ മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.