കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്കായി എത്രയും വേഗം ഒരു സമഗ്ര പാക്കേജ് തയാറാക്കണമെന്നു ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സെമിനാർ നടത്തിയത്.
ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണം. സീഫുഡ്, കയര്‍, കശുവണ്ടി, തടിവ്യവസായം, അരിമില്ലുകള്‍, സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്കരണം, നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കും എംഎസ്എംഇകള്‍ക്കും പ്രവര്‍ത്തിക്കാൻ അനുമതി വേണം.
ഇക്കാര്യം മുഖ്യമന്ത്രിക്കു കീഴിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീമുമായി ആലോചിച്ചു തീരുമാനിക്കുമെന്നു തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഉറപ്പുനല്‍കി. കോവിഡുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഫിക്കി സമഗ്രമായ ശിപാര്‍ശ നല്‍കിയതായി സംസ്ഥാന ചെയര്മാന് ദീപക് എല്‍. അശ്വാനി അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം. ഖാലിദ്, ആന്റണി കൊട്ടാരം, രഘുചന്ദ്രന്‍നായര്‍, സി.വി. ദീപക്, സാജന് ബി. നായര്‍, രത്ന പ്രഭു, സുബൈര്‍ കൊളക്കാടന്‍, വര്‍ക്കി പീറ്റര്‍, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.