15-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
15-ാം ധനകാര്യ  കമ്മീഷൻ റിപ്പോർട്ട്  സമർപ്പിച്ചു
Monday, November 9, 2020 11:13 PM IST
മുംബൈ: എൻ.കെ. സിംഗ് അധ്യക്ഷനായ 15-ാം ധനകാര്യ കമ്മീഷൻ, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുന്പാകെ തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചു. അടുത്ത ധനകാര്യ വർഷം മുതൽ 2025-26 വരെയുള്ള കാലത്തേക്കുള്ള സാന്പത്തിക ശിപാർശകളാണു റിപ്പോർട്ടിലുള്ളത്.

മുഖ്യ അജൻഡയായിരുന്ന നികുതി വിഭജന വിഷയത്തിൽ കമ്മീഷൻ നേരത്തെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ തീരുമാനംതന്നെയാണു പുതിയ റിപ്പോർട്ടിലുമെന്നാണു സൂചന. കേന്ദ്ര നികുതികളുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കു നൽകണമെന്നായിരുന്നു നടപ്പു ധനകാര്യ വർഷത്തേക്കുള്ള ഇടക്കാല റിപ്പോർട്ടിലെ 15-ാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ. 14 -ാം ധനകാര്യ കമ്മീഷന്‍റെ കാലത്താണ് സംസ്ഥാന വിഹിതം 10 ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കിയത്.


അടുത്തിടെ രൂപവത്കരിക്കപ്പെട്ട ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായി ഒരു ശതമാനം വകയിരുത്തിയാണ് 15 ധനകാര്യ കമ്മീഷൻ സംസ്ഥാന വിഹിതം 42 ശതമാനത്തിൽനിന്ന് 41 ശതമാനമാക്കിയത്. കോവിഡ് പരിഗണിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി ജിഡിപിയുടെ 2.5 ശതമാനം ആരോഗ്യ മേഖലയിൽ ചെലവിടണമെന്നും പുതിയ റിപ്പോർട്ടിലുള്ളതായാണു വിവരം. നിലവിൽ ഇത് 0.9 ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.