കർഷക പ്രതിഷേധത്തിനിടെ 1500 മൊബൈൽ ടവറുകൾ നശിപ്പിച്ചെന്നു റിലയൻസ് ജിയോ
കർഷക പ്രതിഷേധത്തിനിടെ  1500 മൊബൈൽ ടവറുകൾ  നശിപ്പിച്ചെന്നു റിലയൻസ് ജിയോ
Tuesday, January 5, 2021 12:15 AM IST
ന്യൂഡൽഹി: കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് റിലയൻസ് ജിയോ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം.

അതേസമയം, കരാർ കൃഷിയിലേക്കും കോർപറേറ്റ് കൃഷിയിലേക്കും തങ്ങളില്ലെന്നു വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയ റിലയൻസ് കന്പനി, കേന്ദ്ര സർക്കാർ കൊണ്ട ുവന്ന വിവാദ കാർഷിക നിയമങ്ങളുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നും അറിയിച്ചു.

കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ പ്രതിഷേധങ്ങൾ തുടങ്ങിയതിനു പിന്നാലെയാണ് പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ റിലയൻസ് ടവറുകൾ നശിപ്പിക്കാൻ ആരംഭിച്ചതെന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 9000 ടവറുകൾ ഉള്ളതിൽ 1500 ടവറുകളിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കേബിളുകളും വൈദ്യുതിബന്ധവും നശിപ്പിച്ചിരിക്കുകയാണ്. ജനറേറ്ററുകൾ അപഹരിക്കപ്പെട്ടിട്ടുണ്ട്. കർഷകസമരത്തോടനുബന്ധിച്ച് റിലയൻസ് ജിയോ അടക്കമുള്ള കുത്തക വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടായതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജിയോ അടക്കമുള്ള ഉത്പന്നങ്ങൾ കർഷകർ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെയാണ് റിലയൻസ് നിയമങ്ങളുടെ കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.


രാജ്യത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്ന കാർഷിക നിയമങ്ങളുമായി റിലയൻസിന് ഒരു ബന്ധവുമില്ല. ഒരു വിധത്തിലും കന്പനിക്ക് അതുകൊണ്ടു പ്രയോജനവുമില്ല. അതിനാൽ ഈ നിയമങ്ങളുമായി റിലയൻസിനെ ബന്ധിപ്പിക്കുന്നത് കന്പനിയുടെ അന്തസ് കെടുത്തുന്നതാണെന്നും ഇത് തങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്നും റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

റിലയൻസ് കരാർ കൃഷിയോ കോർപറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കർഷകരിൽനിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വിൽക്കുന്ന കന്പനിയുടെ ചില്ലറവിൽപ്പന കേന്ദ്രങ്ങൾ കർഷകരിൽനിന്നു നേരിട്ടു വിളകൾ വാങ്ങുന്നുമില്ല. കർഷകരുമായി കന്പനി ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നുമില്ല.

കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്നു വിളകൾ വാങ്ങരുതെന്ന് വിതരണക്കാർക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും റിലയൻസ് പറയുന്നു. കർഷക പ്രതിഷേധത്തിനു പിന്നാലെ നേരത്തെ അദാനി ഗ്രൂപ്പും ഇതേ രീതിയിൽ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.