വിദേശഫണ്ടുകൾ വാങ്ങിയത് 5871 കോടി രൂപയുടെ ഓഹരികൾ
വിദേശഫണ്ടുകൾ വാങ്ങിയത് 5871 കോടി രൂപയുടെ ഓഹരികൾ
Sunday, February 14, 2021 11:52 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

ബോംബെ സെൻസെക്സും നിഫ്റ്റിയും ഈ കാലയളവിൽ ശക്തമായി മുന്നേറി. സെൻസെക്സ് 812 പോയിന്‍റും നിഫ്റ്റി 239 പോയിന്‍റും പ്രതിവാര നേട്ടത്തിലാണ്.

ബജറ്റിനു ശേഷം പത്തു പ്രവൃത്തി ദിനങ്ങളിൽ സെൻസെക്സും നിഫ്റ്റിയും പത്തു ശതമാനം മുന്നേറിയെങ്കിലുംക്രൂഡ്ഓയിൽ വിലയിലെ കുതിപ്പും ഫോറെക്സ്മാർക്കറ്റിലെ രൂപയുടെചലനങ്ങളും വിപണിയെ ബാധിക്കാം. എന്നാൽ, ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് ഉയർന്ന റേഞ്ചിൽ നിന്നു താഴുന്നതു നിക്ഷേപകർക്കു നേട്ടമാവും.

കഴിഞ്ഞവാരം ഇതേകോളത്തിൽ വ്യക്തമാക്കിയതാണു പ്രാദേശിക നിക്ഷേപകർ തിരക്കിട്ട് പുതിയ വാങ്ങലുകൾക്കു മുതിരാതെ ലാഭമെടുപ്പിനു മുൻതൂക്കം നൽകണമെന്നകാര്യം ശരിവയ്ക്കും വിധത്തിലായിരുന്നുവിപണിയുടെ ചലനം.

വിദേശഫണ്ടുകൾ 5,871 കോടി രൂപയുടെ ഓഹരികൾ പോയവാരംവാങ്ങി. ഫെബ്രുവരിയിലെ അവരുടെ നിക്ഷേപം19,466 കോടി രൂപയാണ്. അതേസമയം വിദേശഓപ്പറേറ്റർമാർ ഈ മാസംആദ്യമായി വെളളിയാഴ്ച്ച വിൽപ്പനക്കാരായി. ക്യാഷ്മാർക്കറ്റിൽ 37 കോടിയും ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷൻസിൽ 3300 കോടിരൂപയുടെ ഓഹരികളും വിറ്റു.

നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 15,000 പോയിന്‍റിനു മുകളിൽ വാരാന്ത്യംക്ലോസ് ചെയ്തു. 14,924 പോയിന്‍റിൽ നിന്നു 15,257 വരെ ഉയർന്നു റിക്കാർഡ് സ്ഥാപിച്ച സൂചിക വാരാന്ത്യം 15,163 പോയിന്‍റിലാണ്. മുൻവാരം വ്യക്തമാക്കിയ 15,405ലെ പ്രതിരോധത്തിലേയ്ക്കു ചുവടുവയ്ക്കാനുള്ളശ്രമം തുടരാമെങ്കിലും അതിനു മുമ്പേ 15,287ൽ ശക്തമായപ്രതിരോധം ഉയർന്നിട്ടുണ്ട്. തിരുത്തലിനു തുനിഞ്ഞാൽ 15,007ൽ ആദ്യതാങ്ങുണ്ടങ്കിലും ഇതു നഷ്ടപ്പെട്ടാൽ പിടിച്ചു നിൽക്കുക 14,852 ലാവും. ഒരു ടെക്നിക്കൽ പുൾബാക്ക് പുതിയരംഗത്തു കടന്നുവരാൻ അവസരം ഒരുക്കുമെന്ന വിശ്വാസത്തിലാണ് പ്രാദേശിക ഇടപാടുകാർ.


ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ് ഐ തുടങ്ങിയവ ഓവർ ബോട്ടാണ്. അതേസമയം സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എ ആർ ബുള്ളിഷ് ആണ്.

സെൻസെക്സ് 50,731ൽനിന്ന് എക്കാലത്തെയും ഉയർന്നനിലവാരമായ 51,835.86 ലേക്കു വാരാരംഭത്തിൽ ഉയർന്നു. വിപണി ഓവർ ഹീറ്റായെന്ന് വ്യക്തമായതോടെഓപ്പറേറ്റർമാർ മുൻ നിര ഓഹരികളിൽ നടത്തിയ ലാഭമെടുപ്പിൽ സുചിക 50,846 ലേയ്ക്ക് വാരമധ്യം ഇടിഞ്ഞു, വാരാന്ത്യം സെൻസെക്സ് 51,544 ൽ ക്ലോസിംഗ് നടന്നു. ഈവാരം 50,981 പോയിന്‍റിലെസപ്പോർട്ട് നിലനിർത്തി 51,970 ലേക്കു ഉയരാനുള്ള നീക്കംവിജയിച്ചാൽ അടുത്ത ചുവടുവയ്പ്പിൽ 52,397നെ ലക്ഷ്യമാക്കി നീങ്ങാം. ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്സ് 50,419ലേക്കു തളരാം.

ഇന്ത്യാ വേളാറ്റിലിറ്റി ഇൻഡെക്സ് 24 ലെവലിൽനിന്ന് 22 ലേക്ക് താഴ്ന്നതു നിക്ഷേപകരുടെസമ്മർദം കുറയ്ക്കുമെന്നതിനൊപ്പം ഓഹരിസുചികയിലെ ചാഞ്ചാട്ടത്തെയുംപിടിച്ചുനിർത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.