ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അനുമതി
ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള  പദ്ധതിക്ക് അനുമതി
Tuesday, June 22, 2021 10:50 PM IST
ന്യൂഡൽഹി: രണ്ടു വർഷം മുന്പ് പ്രവർത്തനം അവസാനിപ്പിച്ച വിമാനക്കന്പനി ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ(എൻസിഎൽടി) അനുമതി നല്കി.

യുകെയിൽനിന്നുള്ള കാൾറോക് കാപ്പിറ്റൽ, യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാൻ എന്നിവർ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഹമ്മദ് അജ്മൽ, വി. നല്ലസേനാപതി എന്നിവരുടെ എൻസിഎൽടി മുംബൈ ബെഞ്ച് അംഗീകാരം നൽകിയത്. 1375 കോടി രൂപയാണ് ഇരു കന്പനികളും മുടക്കുക. ട്രൈബ്യൂണലിന്‍റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണു നീക്കം. ആദ്യ ഘട്ടത്തിൽ 30 വിമാനങ്ങൾ സർവീസ് നടത്തും.


നരേഷ് ഗോയൽ 1993ൽ സ്ഥാപിച്ച ജെറ്റ് എയർവേസ് 2019 ഏപ്രിൽ 17നാണ് കടബാധ്യതയെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.