വിഴിഞ്ഞം: നിർമാണം ഇഴയുന്നു, അദാനി ഗ്രൂപ്പിന് നോട്ടീസ്
വിഴിഞ്ഞം: നിർമാണം ഇഴയുന്നു,  അദാനി ഗ്രൂപ്പിന് നോട്ടീസ്
Saturday, December 4, 2021 11:24 PM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിന്‍റെ പേരില്‍, അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്‍റെ നോട്ടീസ്. കരാര്‍പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാത്തതു ചൂണ്ടിക്കാട്ടി പിഴയൊടുക്കാന്‍ നിര്‍ദേശിച്ചാണ് നിര്‍മാണ കമ്പനിക്കു നോട്ടീസ് നല്‍കിയത്. കമ്പനി അധികൃതര്‍ വിഷയത്തില്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചു.

2015 ഡിസംബര്‍ അഞ്ചിനാണു വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചത്. 1,460 ദിവസംകൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ പദ്ധതിയുടെ പല നിര്‍മാണ പ്രവൃത്തികളും പാതിവഴിയിലാണ്. നിശ്ചിതതീയതിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ശേഷമുള്ള ഓരോ ദിവസത്തിനും പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയുടെ 0.1 ശതമാനമായ 12 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നതാണു കരാറിലെ വ്യവസ്ഥ.

2019 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഒന്നാം ഘട്ടത്തിന്, 270 ദിവസം സര്‍ക്കാര്‍ നീട്ടിനല്‍കി. ഇതില്‍ 90 ദിവസത്തേക്കു പിഴയൊഴിവാക്കി. ലോക്ഡൗണിൽ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ 34 ദിവസത്തെ ഇളവും നല്‍കി. എന്നിട്ടും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്കായിട്ടില്ലെന്നു കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ രേഖകളില്‍ പറയുന്നു.


സര്‍ക്കാര്‍ ഇതുവരെ 1,252 കോടി രൂപയാണു വിഴിഞ്ഞം പദ്ധതിക്കായി മുടക്കിയത്. നിര്‍മാണ കാലയളവ് അടക്കം 40 വര്‍ഷം തുറമുഖത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനാണെന്നാണു കരാര്‍. 2015 ഓഗസ്റ്റ് 17നാണ് വിഴിഞ്ഞം കരാര്‍ നിലവില്‍വന്നത്.

പുലിമുട്ട് പൂര്‍ത്തിയായത് 17 ശതമാനം മാത്രം!

വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറില്‍ പറഞ്ഞിട്ടുള്ള 3,100 മീറ്റര്‍ നീളത്തിലെ തീരത്തെ പുലിമുട്ട് നിര്‍മാണം ഇതുവരെ പൂര്‍ത്തീകരിച്ചത് 17 ശതമാനം മാത്രം. 7.1 ദശലക്ഷം ഖനമീറ്റര്‍ ഡ്രെഡ്ജിംഗും റിക്ലമേഷനും പൂര്‍ത്തിയാക്കേണ്ട കമ്പനി ഇതുവരെ ചെയ്തത് 33 ശതമാനം ജോലികള്‍ മാത്രം. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള എട്ടു ക്രെയിനുകളുടെയും 24 യാര്‍ഡ് ക്രെയ്‌നുകളുടെയും നിര്‍മാണം തീര്‍ന്നിട്ടില്ല.

ഫിഷിംഗ് ഹാര്‍ബറിനായി 500 മീറ്റര്‍ നീളമുള്ള ജെട്ടിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്നു കരാറുണ്ടെങ്കിലും ഇതിന്‍റെ നിര്‍മാണം തുടങ്ങിയിട്ടില്ല. നാലു ടഗ് ബോട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.