സ്വർണവില സർവകാല റിക്കാർഡിൽ
സ്വർണവില സർവകാല റിക്കാർഡിൽ
Wednesday, January 25, 2023 1:07 AM IST
സീമ മോഹൻലാൽ

കൊച്ചി: സ്വർണവില സർവകാല റിക്കാർഡിലേക്ക്. പവന് 42,000 രൂപ കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണു വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്. 50 വർഷത്തെ സ്വർണവില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഇന്നുണ്ടായിരിക്കുന്നത്.

2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുന്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്നു ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. 2020ൽ അന്താരാഷ്ട്ര സ്വർണ വിലയും റിക്കാർഡിലായിരുന്നു- 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74ലുമായിരുന്നു. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്‍റെ വർധനയാണു രേഖപ്പെടുത്തിയത്. 1973 ൽ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. 59 ലക്ഷം രൂപയാണ് ഒരുകിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്ന തുക. 21000 ശതമാനമാണ് വിലവർധന ഉണ്ടായിട്ടുള്ളത്.


1971 ലാണ് യുഎസ് പ്രസിഡന്‍റ് നിക്സണ്‍ പണപ്പെരുപ്പം തടയാനായി സ്വർണത്തിനു പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔണ്‍സ് സ്വർണത്തിന് 35 ഡോളറാണു വില നിശ്ചയിച്ചത്. ഇന്ന് 55 മടങ്ങാണ് അന്താരാഷ്ട്ര വില വർധിച്ചത്. 16500 ശതമാനത്തിലധികമാണ് വിലവർധിച്ചിട്ടുള്ളത്.

പണപ്പെരുപ്പം, സാന്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധന തുടങ്ങിയ കാരണങ്ങൾ മൂലമാണു സ്വർണവില വർധിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു.

വിലവർധന തുടരുമെന്ന സൂചനകളാണു വിപണിയിൽ നിന്നു ലഭിക്കുന്നത്. 1960 - 70 ഡോളർ വരെ അന്താരാഷ്ട്ര വില എത്താമെന്നും അതിനിടെ വിലയിൽ ചെറിയ തിരുത്തൽ വരുമെന്നും സൂചനകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.