ബാങ്ക് തകർച്ചയെ പറ്റി ചോദ്യം; വാർത്താ സമ്മേളനത്തിനിടെ ജോ ബൈഡൻ ഇറങ്ങിപ്പോയി
ബാങ്ക് തകർച്ചയെ പറ്റി ചോദ്യം;  വാർത്താ സമ്മേളനത്തിനിടെ  ജോ ബൈഡൻ ഇറങ്ങിപ്പോയി
Wednesday, March 15, 2023 12:25 AM IST
വാഷിംഗ്ടണ്‍ ഡിസി: ബാങ്കുകളുടെ തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ അമേരി ക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇറങ്ങിപ്പോയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കി.

വാർത്താ സമ്മേളനത്തിൽ യു എസിന്‍റെ ചരിത്രപരമായ സാന്പത്തിക സ്ഥിതി സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിംഗ് സംവിധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. ഉടൻതന്നെ ബാങ്കുകൾ തകർന്നത് എന്തുകൊണ്ടാണ് എന്നതിനെപറ്റി ബൈഡന് എന്തെല്ലാം അറിയാം എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചു. ഇനി ബാങ്കുതകർച്ച ഉണ്ടാവില്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകാൻ സാധിക്കുമോ എന്നും റിപ്പോർട്ടർ ചോദിച്ചതാണ് ബൈഡനെ പ്രകോപിപ്പിച്ചത്. ചോദ്യത്തിൽ അനിഷ്ടം രേഖപ്പെടുത്തി വാർത്താസമ്മേളനം നിർത്തി അദ്ദേഹം ഇറങ്ങിപ്പോയി. ആ സമയത്ത് മറ്റേതെങ്കിലും ബാങ്ക്കൂടി തകരുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിക്കുന്നതും കേൾക്കാമായിരുന്നു. ഒന്നിനും മറുപടി നൽകാതെയാണ് പ്രസിഡന്‍റ് മുറി വിട്ടുപോയത്.


അതേസമയം, സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൈഡന്‍റെ പ്രവൃത്തി തെറ്റായിപ്പോയെന്നും അദ്ദേഹം ജനങ്ങളോടു നിലവിലെ സ്ഥിതി വിശദീകരിക്കാൻ ബാധ്യസ്ഥനാണെന്നും നിരവധിപ്പേർ വിമർശിച്ചു.

മാധ്യമ ബഹിഷ്കരണം മുന്പും

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ബൈഡൻ നേരത്തേയും നിരവധി തവണ ഇറങ്ങിപ്പോയിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയുടെ ചാരബലൂണ്‍ സംബന്ധിച്ച വാർത്താസമ്മേളനത്തിനിടയിലും ബൈഡൻ ഇറങ്ങിപ്പോയിരുന്നു.

മാത്രവുമല്ല കഴിഞ്ഞ വർഷം കൊളംബിയൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന ബൈഡന്‍റെ വീഡിയോയും വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.