ന്യൂഡല്‍ഹി: ആവേശത്തിനു ബൂട്ടുകെട്ടി ഫിഫ ലോകകപ്പിൽ പങ്കെടുക്കാനുള്ള ആദ്യ ടീം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. ആദ്യം എത്തിയിരിക്കുന്നത് കൊളംബിയയാണ്. ഡല്‍ഹിയില്‍ ബുധനാഴ്ച രാത്രിയാണ് ടീം വിമാനമിറങ്ങിയത്. ഗ്രൂപ്പ് എയിലാണ് കൊളംബിയ ഉള്‍പ്പെടുന്നത്.
ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ബ്രസീലിന്റെ മഞ്ഞപ്പട 26 ന് ആണ് ഇന്ത്യയിലെത്തുന്നത്. ഗ്രൂപ്പ് ഡിയില്‍ മാറ്റു രയ്ക്കുന്ന മഞ്ഞപ്പടയുടെ യുവസംഘത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കെല്ലാം വേദിയൊരുക്കുന്നത് കൊച്ചിയാണ്.
എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന ബ്രസീല്‍ സംഘത്തില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂണിയര്‍ ഉണ്ടാവില്ല.
28ന് നടക്കുന്ന ബ്രസീല്‍ ഫുട്ബോള്‍ ലീഗിന്റെ ഫൈനലില്‍ ഫ്ളെമെംഗോയ്ക്കു വേണ്ടി വിനീഷ്യസ് കളിക്കുന്നുണ്ട്. ഈ മത്സരത്തിനു ശേഷമായിരിക്കും ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരം ഇന്ത്യയിലെത്തുക.
22ന് ന്യൂസിലന്‍ഡ്, 26ന് തുര്‍ക്കി, 28ന് ഇംഗ്ലണ്ട്, 29ന് പരാഗ്വെ, 30ന് ജര്‍മനി, ഒക്ടോബര്‍ ഒന്നിന് ഫ്രാന്‍സ്, യുഎസ്എ, ചിലി ടീമുകള്‍, രണ്ടിനു ഘാന, മാലി, മൂന്നിന് ഉത്തരകൊറിയ, ഇറാന്, ഗിനിയ, കോസ്റ്റാറിക്ക, നൈജര്‍, ജപ്പാന്, സ്പെയിന് ടീമുകളും ഇന്ത്യയിലെത്തും. ഹോണ്ടുറാസ്, ന്യൂകാലിഡോണിയ, ഇറാഖ്, മെക്സിക്കോ ടീമുകള്‍ അടുത്ത മാസം നാലിനാണ് എത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.