അമ്മ മഴക്കാർ നീങ്ങി, വടക്കു കിഴക്കൻ കാറ്റ് വീശിയടിക്കും
അമ്മ മഴക്കാർ നീങ്ങി, വടക്കു കിഴക്കൻ കാറ്റ് വീശിയടിക്കും
Wednesday, October 4, 2017 11:56 AM IST
ന്യൂഡൽഹി: ഇരന്പിയാർക്കുന്ന ആരവങ്ങൾക്കൊപ്പം കണ്ണു തുറന്നിരിക്കുന്ന ഗാലറിക്കു മുന്നിൽ മകൻ പന്തു തട്ടുന്നത് കാണാൻ കഴിയില്ലെന്ന ദുഃഖത്തിൽ കരഞ്ഞു നിന്ന ആഷാംഗ്ബി ദേവി എന്ന അമ്മ.

ദിവസം മൂന്നു മണിക്കൂർ മാത്രം ഉറങ്ങി പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് ദൂരെ ചന്തയിൽ ചെന്നു മീൻ വാങ്ങി വീടുകൾ തോറും കയറിയിറങ്ങി വിറ്റ് മകനെ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാക്കിയ അമ്മയാണിത്. ഫിഫ അണ്ടർ 17 ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന മണിപ്പൂർ താരം അമർജിത് സിംഗ് കിയാമിന്‍റെ അമ്മ.

ഇനി അമർജിത്തിന്‍റെ രഥവേഗങ്ങൾക്കൊപ്പം ഗാലറി ഇരന്പുന്പോൾ ഇനി അച്ഛനും അമ്മയ്ക്കും കൈയടികളുമായി കൂടെച്ചേരാം. മണിപ്പുരിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനടിക്കറ്റ് ഇവരുടെ വിദൂര സ്വപ്നങ്ങളിൽ പോലും സങ്കൽപിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. ഒടുവിൽ അതിനൊരു വഴി തെളിഞ്ഞപ്പോൾ നമുക്കിനി ഡൽഹിയിൽ കാണാം എന്നു പറഞ്ഞാണ് അമർജിത്തിന്‍റെ ഉൾപ്പെടെ എട്ടു താരങ്ങളുടെ മാതാപിതാക്കൾ മക്കളെ യാത്രയാക്കിയത്.

ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യൻ മണ്ണ് വേദിയാകുന്പോൾ ഇന്ത്യക്ക് അഭിമാനകാൻ 21 അംഗ ടീമിൽ ഒന്പതു പേരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. എട്ട് പേർ മണിപ്പുരിൽ നിന്നുള്ളവരാണ്. ഒന്നുമില്ലായ്മയുടെ ജീവിത സാഹചര്യങ്ങളോടു പടവെട്ടിയാണ് ഈ താരങ്ങൾ ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാൻ ഇറങ്ങുന്നത്.

ഇതിൽ ഒരു കുടുംബം മാത്രം ഡൽഹി യാത്രക്കായുള്ള പണം നേരത്തേ മുതൽ സ്വരുക്കൂട്ടി വച്ചിരുന്നു. എന്നാൽ, ബാക്കി എല്ലാവരും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മണിപ്പൂരിൽ നിന്നുള്ള മുൻ ഇന്ത്യൻ ഫുട്ബോൾ താരം റെനഡേ സിംഗ് ഇവരുടെ മുന്നിൽ വഴിതെളിച്ചെത്തിയത്. ചില കന്പനികളുമായി സംസാരിച്ച റെനഡെ തിങ്കളാഴ്ച ഇവരുടെ ഡൽഹി യാത്രക്കു വഴിയൊരുക്കി. റെനഡേയുടെ സ്വാധീനത്തിൽ സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ നൽകാം എന്നുറപ്പു നൽകിയെങ്കിലും അതിനു കാലതാമസമെടുക്കുമായിരുന്നു. പിന്നീടാണ് ടാറ്റാ മോട്ടോഴ്സ്, ഈസ്റ്റേണ്‍ ടയേഴ്സ് തുടങ്ങിയവർ ടിക്കറ്റും യാത്രച്ചെലവും വഹിക്കാൻ തയാറായത്.

പോർച്ചുഗീസുകാരനായ കോച്ച് ലൂയിസ് നോർട്ടൻ മാറ്റോസും കളിക്കാരും ഏകകണ്ഠമായാണ് 16 കാരനായ ഈ മിടുക്കനെ ക്യാപ്റ്റൻ സ്ഥാനത്തേക്കുയർത്തിയത്. മൂത്ത സഹോദരൻ ഉമാകാന്ത് സിംഗ് കിയാമും ബന്ധുക്കളായ ജീക്സൻ സിംഗും അമ്മാവൻ ദിവേൻ സിംഗുമാണ് അമർജീത്തിനെ ഫുട്ബോളിലേക്ക് ആകർഷിച്ചത്.


മധ്യനിരയിൽ കളിക്കുന്ന ജീക്സൻ സിംഗ് മണിപ്പൂരിലെ തൗബാൾ ജില്ലയിൽ നിന്നാണ്. പോലീസുകാരനായിരുന്ന അച്ഛൻ തളർന്നു കിടക്കുന്നു. വീട്ടിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ചന്തയിൽ അമ്മ പച്ചക്കറി വിറ്റു കിട്ടുന്നതാണ് കുടുംബത്തിന്‍റെ ഏകവരുമാനം. ജീക്സന്‍റെ ജ്യേഷ്ഠൻ ജോനിചന്ദ് സിംഗ് കൊൽക്കത്ത പീയർലസ് ക്ലബിനു വേണ്ടി കളിക്കുന്നുണ്ട്. ടീം ക്യാപ്റ്റൻ അമർജിത് സിംഗിന്‍റെ ഫസ്റ്റ് കസിനാണ് ജീക്സൻ. മിഡ്ഫീൽഡർ നിതോയ്ഗാംൻബ മേയ്തിയുടെ അമ്മ മീന ഉണക്ക മീൻ വിറ്റാണ് കുടുംബം കഴിച്ചുകൂട്ടുന്നത്. മേയ്തിയുടെ പിതാവ് കാൻസർ ബാധിച്ചു നേരത്തേ മരിച്ചിരുന്നു. മൊഹമ്മദ് ഷാജഹാന്‍റെ പിതാവ് തയ്യൽക്കട നടത്തിയാണു കുടുംബം പോറ്റുന്നത്.

മേയ്തിയുടെ വീട്ടിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്താണ് ഡിഫൻഡർ ബോറിസ് തഗ്ജാംമിന്‍റെ വീട്. രണ്ട ുമുറി കോണ്‍ക്രീറ്റ് വീടിന്‍റെ ഇഷ്ടികകൾ അടർന്നു തുടങ്ങിയിരിക്കുന്നു. ചില സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ പണവുമായി ബോറിയുടെ മാതാപിതാക്കൾ ഡൽഹി യാത്രയ്ക്കു തയാറെടെത്തിരുന്നു.

നോഗ്ദംബ നൗറേമിന്‍റെ വീട് ഇംഫാൽ നാഷണൽ ഹൈവേയിൽ നിന്ന് ഏറെ അകലെ ഉള്ളിലാണ്. റെനഡെ സംഘടിപ്പിച്ച വിമാനടിക്കറ്റും യാത്ര ടിക്കറ്റും സമയത്ത് ചെന്നു മേടിക്കാൻ ഇവർക്കായിരുന്നില്ല. ഗോൾകീപ്പർ ധീരജിന്‍റെ അമ്മ മുനിസിപ്പാലിറ്റി ജീവനക്കാരിയാണ്. മകനെ സിവിൽ സർവീസിൽ ചേർക്കണമെന്നായിരുന്നു ഈ അമ്മയുടെ ആഗ്രഹം. ഇപ്പോൾ പന്ത്രണ്ട ാം ക്ലാസിൽ പഠിക്കുന്ന മകൻ തന്‍റെ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കുമെന്നാണ് ഇവരുടെ വിശ്വാസം.

റെനഡേയുടെ ഇടപെടൽകൊണ്ടും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സഹായത്തിനെത്തിയതിനാലും ഇവരെല്ലാവരും മക്കളുടെ കളിമിടുക്ക് കാണാൻ ഡൽഹിയിലെത്തി. ഡൽഹിയിലെത്തിയ താരങ്ങളുടെ മാതാപിതാക്കൾക്ക് മക്കളെ കളിക്കളത്തിലേ കാണാൻ നിർവാഹമുള്ളൂ. ടീം അംഗങ്ങൾക്ക് മൊബൈൽ ഫോണ്‍ ഉപയോഗത്തിനും വിലക്കുണ്ട്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.