ഐഎസ്എൽ: ടിക്കറ്റ് വിൽപ്പനയ്ക്കു മികച്ച പ്രതികരണം
ഐഎസ്എൽ: ടിക്കറ്റ് വിൽപ്പനയ്ക്കു മികച്ച പ്രതികരണം
Thursday, November 9, 2017 2:00 PM IST
കൊച്ചി: അവിചാരിതമായി വീണു കിട്ടിയ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്‍റെ ആവേശം കൊച്ചിയിൽ അലയടിച്ചു തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സും അമർ ടമർ കോൽക്കത്തയും ( അത്‌ലറ്റികോ ഡി കോൽക്കത്ത) ഏറ്റുമുട്ടുന്ന ഐഎസ്എൽ നാലാം സീസണിന്‍റെ ഉദ്ഘാടന മത്സര ടിക്കറ്റ് വിൽപനയ്ക്ക് ആദ്യദിനംതന്നെ മികച്ച പ്രതികരണം. ഇന്നലെ വൈകുന്നേരം നാലിന് ഓണ്‍ലൈനായി ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇതിനു പിന്നാലെ മത്സരത്തിന്‍റെ മുഴുവൻ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു.

240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്‍റെ വില. ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതൽ 3500 രൂപ വരെയാണ് ഈടാക്കുന്നത്. ഗോൾ പോസ്റ്റിനു പിന്നിലെ ബിഡി ബ്ലോക്കുകൾക്കു 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നൽകണം. വിഐപി ബോക്സിനു സമീപമുള്ള എ, ഇ ബ്ലോക്കുകൾക്കു 850 രൂപ. വിഐപി ബോക്സിനു 3,500 രൂപയാണ് ഈടാക്കുക.


അതേസമയം ഓണർ ബോക്സിനു 10,000 രൂപ നൽകണം. ഡിസംബർ 31ന് വൈകുന്നേരം അഞ്ചരയ്ക്കു നടക്കുന്ന ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനും ഇതേ നിരക്കാണു ടിക്കറ്റിനു നിശ്ചയിച്ചിരിക്കുന്നത്. മറ്റു മത്സരങ്ങൾക്കു ഗാലറി-200, ബി,ഡി ബ്ലോക്ക്-400, എ,സി, ഇ ബ്ലോക്ക്-650, വിഐപി-2500, ഓണർ ബോക്സ്-5000 എന്നിങ്ങനെയും നിരക്ക് ഈടാക്കും. ബുക്ക്മൈ ഷോയുടെ ഓണ്‍ലൈൻ സൈറ്റിലും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

ഇതിനിടെ സീസണ്‍ തുടങ്ങുന്നതിനു മുൻപുള്ള പരിശീലനത്തിന്‍റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഗോകുലം എഫ്സിയും തമ്മിലുള്ള സൗഹൃദ മത്സരം നാളെ കൊച്ചിയിൽ നടക്കും. കളി കാണാൻ ആരാധകർക്ക് അവസരം ലഭിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.