കോപ്പലാശാന്‍റെ ശിക്ഷണത്തില്‍ ജംഷഡ്പുര്‍
Monday, November 13, 2017 1:20 PM IST
ശരാശരി താരങ്ങളുമായി കഴിഞ്ഞ സീസണില്‍ തപ്പിത്തടഞ്ഞു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍വരെയെത്തിച്ച സ്റ്റീവ് കോപ്പല്‍ എന്ന തന്ത്രജ്ഞന്‍റെ കരുത്തിലാണ് അരങ്ങേറ്റ സീസണില്‍ ജംഷഡ്പുര്‍ എഫ്സി കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളും ഐഎസ്എലും നന്നായി അറിയുന്നതിനാല്‍ പുതുമുഖ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും ഒരു കോപ്പല്‍ ടച്ച് ടീം ഡ്രാഫ്റ്റിലുണ്ടായിരുന്നു. മികച്ച ഇന്ത്യന്‍ താരങ്ങളെ വിളിച്ചെടുത്തും ഐഎസ്എലില്‍ കളിച്ചു പരിചയമുള്ള വിദേശ താരങ്ങളെ ചേര്‍ത്തുമാണു ജംഷഡ്പുര്‍ എഫ്സി ആദ്യ ഐഎസ്എലിനു കച്ചകെട്ടുന്നത്.

ആശങ്കകള്‍ ഇല്ലാതെ തുടങ്ങാം

കടലാസിലെങ്കിലും ഐഎസ്എലിലെ ഏറ്റവും വലിയ താരക്കൂട്ടങ്ങളില്‍ ഒന്നായി ജംഷഡ്പുര്‍ എഫ്സി ടീമിനെ വിലയിരുത്താനാകും. പരിചയ സമ്പന്നരായ ഒരുപിടി താരങ്ങള്‍ക്കൊപ്പം പുതുരക്തവും ചേരുമ്പോള്‍ അരങ്ങേറ്റക്കാരെന്ന സമ്മര്‍ദം തെല്ലുമില്ലാതെ ഒന്നാം സീസണില്‍ ടീമിനു കളിച്ചു തുടങ്ങാം. കടലാസിലെ കളിമികവ് മൈതാനത്തും പ്രകടിപ്പിച്ചാല്‍ ഒന്നുമില്ലായ്മയില്‍നിന്നു വന്നു നിഷ്പ്രയായം കിരീടവുമായി പറക്കാന്‍ ബലമുള്ള സംഘമാണ് ടീമിന്‍റേത്. ഇതുകൊണ്ട്തന്നെ മറ്റു ടീമുകള്‍ ഒന്നും ജംഷഡ്പുരിനെ നിസാരന്മാരായി കാണുന്നുമില്ല. പിന്‍നിരയിലും മധ്യ നിരയിലും പ്രതിഭാസമ്പന്നരായ താരങ്ങള്‍ അണിനിരക്കുമ്പോള്‍ മുന്നേറ്റ നിര മാത്രമേ അല്പമെങ്കിലും ആശങ്കയ്ക്കു വകനല്‍കുന്നുള്ളൂ.

അനസാണ് എല്ലാം

ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ മലയാളി താരം അനസ് എടത്തൊടികയാണു ജംഷഡ്പുരിന്‍റെ പ്രതിരോധനിരയുടെ മുഖ്യ കാവലാള്‍. പ്ലയര്‍ ഡ്രാഫ്റ്റില്‍ അനസിനെ സ്വന്തമാക്കിയപ്പോള്‍ തന്നെ മാനേജ്മെന്‍റ് ലക്ഷ്യമിടുന്നതു വെറുതെ ഒരു നനഞ്ഞ തുടക്കമല്ലെന്നു വ്യക്തമായിരുന്നു. ഐഎസ്എലില്‍ അത്ര ഗംഭീരമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണുകളില്‍ അനസ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി പുറത്തെടുത്തത്. അനസിനൊപ്പം ആന്ദ്രെ ബികെ, യുവതാരം സെറ്വാത് കിമ, ഹോസെ അറോയോ തുടങ്ങിയവരും ചേരുമ്പോള്‍ ജംഷഡ്പുരിന്‍റെ പൂട്ടു പൊളിക്കാന്‍ മറ്റു ടീമുകള്‍ക്കു പ്രയാസമാകും.


മധ്യനിര സൂപ്പര്‍

മിഡ്ഫീല്‍ഡില്‍ മികച്ച കളി പുറത്തെടുത്തു കളി വരുതിയിലാക്കുന്ന പ്ലേമേക്കിംഗ് തന്ത്രമാണു ജംഷഡ്പുരിന്‍റെ വജ്രായുധം. കൃത്യതയാര്‍ന്ന പാസുകളും മികച്ച ക്രോസുകളുമായി എതിര്‍ ടീമിനു തലവേദന സൃഷ്ടിക്കുന്ന താരങ്ങള്‍ ജംഷഡ്പൂറിന്‍റെ മധ്യനിരയിലുണ്ട്. രണ്ടു സീസണുകളില്‍ കോല്‍ക്കത്തയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെത്തുന്ന സമീഗ് ദൂതിയാണ് ഇതില്‍ പ്രധാനി. സമീഗിനൊപ്പം ബ്രസീലിയന്‍ കരുത്തുമായി മാത്യൂസ് ട്രിനിഡാഡും മിമോയും ചേരുന്നു. വിദേശ താരങ്ങളെ കൂടാതെ ഇന്ത്യന്‍ സാന്നിധ്യമായി മെഹ്താബ് ഹുസൈനും സൗവിക് ചക്രബര്‍ത്തിയും എത്തുമ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത തലത്തിലേക്കു ജംഷഡ്പുർ്‍ മിഡ്ഫീല്‍ഡ് എത്തുന്നു.

മുന്നേറ്റനിര പാളുമോ‍?

ഡിഫന്‍സിലും മിഡ്ഫീല്‍ഡിലും വമ്പന്‍ താരങ്ങളെ എത്തിച്ചപ്പോള്‍ കോപ്പലിന് അല്‍പമെങ്കിലും പാളിയതു മുന്നേറ്റ നിരയുടെ കാര്യത്തിലാണ്. കഴിഞ്ഞ സീസണില്‍ ചടുലമായ മുന്നേറ്റങ്ങള്‍കൊണ്ടു ബ്ലാസ്റ്റേഴ്സിന്‍റെ കുന്തമുനയായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടീമിന്‍റെ മുന്നണി പ്പോരാളി. ആദ്യ ഐഎസ്എലിനെത്തുന്ന ഇസു അസുക ബെല്‍ഫോര്‍ട്ടിന്‍റെ കൂട്ടാളിയായകും. മികച്ച ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാത്തതാണു മുന്നേറ്റ നിരയുടെ മുനയൊടിക്കുന്നത്. സുമിത് പാസി, സിദ്ധാര്‍ഥ് സിംഗ് തുടങ്ങിയ യുവതാരങ്ങളിലൂടെ ഈ കുറവു പരിഹരിക്കാമെന്നാണ് കോപ്പലിന്‍റെ കണക്കൂകൂട്ടല്‍.

ഒരുക്കം

ഐഎസ്എലില്‍ അരങ്ങേറുന്നതിനു മുന്‍പായി പരമാവധി മത്സരപരിചയം ടീം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യവാരം തായ്‌ലന്‍ഡിലേക്കു പോയ ടീം അഞ്ചു മത്സരങ്ങളാണ് അവിടെ കളിച്ചത്. ഇതില്‍ നാലിലും ടീമിനു വിജയിക്കാനായതു നേട്ടമാണ്.

തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയ സംഘം മുന്‍നിര ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെയും തകര്‍ത്തു. സ്റ്റീവ് കോപ്പലിന്‍റെ ശിക്ഷണത്തില്‍ അനസും സമീഗ് ദൂതിയിലുമാണ് ടീമിന്‍റെ പ്രതീക്ഷകളെല്ലാം. ഒപ്പം ഗോളടിക്കാന്‍ ബെല്‍ഫോര്‍ട്ടും ചേരുമ്പോള്‍ ജാര്‍ഖണ്ഡില്‍നിന്നുള്ള സംഘത്തില്‍നിന്ന് ഐഎല്‍എല്‍ നാലാം പൂരത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

ബിബിൻ ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.