ഇന്ത്യ ജയത്തിലേക്ക്
ഇന്ത്യ  ജയത്തിലേക്ക്
Tuesday, December 5, 2017 2:11 PM IST
ന്യൂഡല്‍ഹി: മൂന്നാം ദിവസവും നാലാം ദിവസത്തിന്‍റെ തുടക്കവും പേടിപ്പിച്ച ശ്രീലങ്കയെ ഞെട്ടിച്ച് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ നായകന്‍ വിരാട് കോഹ്‌ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും മധ്യനിരക്കാരന്‍ രോഹിത് ശര്‍മയും നിറഞ്ഞാടിയപ്പോള്‍ വീണ്ടും ലങ്കയ്ക്ക് അടിപതറി.

മൂവരുടെയും അര്‍ധസെഞ്ചുറിയുടെ കരുത്തോടെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 410 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ലങ്ക നാലാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിൽ തകരുകയാണ്. ഇനി ബാക്കിയുള്ളത് ഏഴുവിക്കറ്റും ലങ്കയ്ക്കും വിജയത്തിനുമിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന 379 റണ്‍സ് എന്ന വന്‍മതിലും. തുടര്‍ച്ചയായ ഒമ്പതു ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുകയെന്ന റിക്കാര്‍ഡിനു സമീപത്താണ് ഇന്ത്യ. ലങ്ക ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. ഒരു ദിവസവും ഏഴു വിക്കറ്റുകളുമാണ് ഇന്ത്യക്കും ജയത്തിനും ഇടയിൽ അവശേഷിക്കുന്നത്.

ശിഖര്‍ ധവാന്‍ 91 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിയും രോഹിതും 50 റണ്‍സ് വീതം നേടി. അര്‍ധശതകത്തിന് ഒരു റണ്‍ മാത്രം അകലമുള്ളപ്പോള്‍ ചേതേശ്വര്‍ പൂജാരയ്ക്ക് (49) വിക്കറ്റ് നഷ്ടമായി. മുരളി വിജയ് ഒമ്പതു റണ്‍സുമായി മടങ്ങി. 37 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമാണ് രഹാനെ സ്വന്തമാക്കിയത്. നാലു റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

പരമ്പരയിലാകെ 17 റണ്‍സ് മാത്രം സ്വന്തമാക്കിയ അജിങ്ക്യ രഹാനെയാണ് ഏറ്റവും നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരം. അതേസമയം മൂന്നു പരമ്പരകളില്‍ നിന്നായി 610 റണ്‍സ് സ്വന്തമാക്കിയ വിരാട് കോഹ്‌ലി, മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന നാലാമത്തെ താരമായി.


നേരത്തേ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. ലങ്കന്‍ നായകന്‍ ജിനേഷ് ചണ്ഡിമലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 21 ഫോറുകളും ഒരു സിക്‌സറുമടക്കം 164 റണ്‍സ് നേടിനില്‍ക്കുമ്പോള്‍ ഇഷാന്ത് ശര്‍മയാണ് ചണ്ഡിമലിനെ മടക്കിയത്. മുതിര്‍ന്ന താരം ഏയ്ഞ്ചലോ മാത്യൂസും സെഞ്ചുറി നേടിയിരുന്നു. 268 പന്തില്‍ നിന്ന് പതിന്നാലു ഫോറും രണ്ടു സിക്‌സറുമടക്കമാണ് മാത്യൂസ് സെഞ്ചുറി നേടിയത്. ഇന്ത്യയുടെ ചില ഫീല്‍ഡിംഗ് പിഴവുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ലങ്കയെ ഇതിനു മുമ്പേ പിടിച്ചുകെട്ടാനാകുമായിരുന്നു. മാത്യൂസ് മൂന്നു തവണയാണ് ക്യാച്ചില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഇന്ത്യയുയര്‍ത്തിയ 410 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക നാലാദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 31 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ ഡിമുത് കരുണരത്‌നെ(13), സമരവിക്രമ(5), സുരംഗ ലക്മല്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. 13 റണ്‍സെടുത്ത് ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നുമെടുക്കാതെ ഏഞ്ചലോ മാത്യൂസുമാണ് ഇപ്പോള്‍ ക്രീസില്‍. രവീന്ദ്ര ജഡേജയും(2) മുഹമ്മദ് ഷാമി(1)യുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

പുകമഞ്ഞ് രൂക്ഷമായതിനെത്തുടര്‍ന്ന് മാസ്‌ക് ധരിച്ചാണ് ശ്രീലങ്കന്‍ താരങ്ങള്‍ കളിച്ചത്. അന്തരീക്ഷ മലിനീകരണം മൂലം ലങ്കന്‍ താരങ്ങളില്‍ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ടെസ്റ്റിന്‍റെ രണ്ടാംദിനത്തില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മത്സരം അല്പനേരം നിറുത്തിവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.