ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ചാം ബാലൺ ഡി ഓർ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ചാം ബാലൺ ഡി ഓർ
Friday, December 8, 2017 2:35 PM IST
പാരീസ്: “എന്നെക്കാള്‍ മികച്ച ഫുട്‌ബോളര്‍ ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഞാന്‍ തന്നെയാണ് ഏറ്റവും മികച്ചവന്‍. വളരെ സന്തോഷമുണ്ട്. എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തമാണിത്. ഈയൊരു നിമിഷത്തിനായി വളരെ കാലമായി ഞാന്‍ കാത്തിരിക്കുന്നു. റയലിലെയും പോര്‍ച്ചുഗലിലെയും എന്‍റെ സഹപ്രവര്‍ത്തകരോടു നന്ദി പറയുന്നു. വരും വര്‍ഷങ്ങളിലും മെസിയുമായുള്ള പോരാട്ടം തുടരും. എന്നാല്‍, മികവിലേക്കുയരുന്ന നെയ്മര്‍ ഞങ്ങളെ മറികടന്ന് ഒരുനാള്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടും.’’
-അഞ്ചാം തവണയും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയ ശേഷം കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതികരണമാണിത്.

സിആര്‍ 7ന് തിളങ്ങുകയാണ്, അഞ്ചാം ബാലണ്‍ ഡി ഓറുമായി. 2017ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ബാഴ്‌സലോണയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയും ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറെയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് ഇതിഹാസം പുരസ്‌കാരം സ്വന്തമാക്കിയത്. അഞ്ചാം തവണ ഈ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന റൊണാള്‍ഡോക്ക് തന്‍റെ ജഴ്‌സി നമ്പര്‍ സൂചിപ്പിക്കും പോലെ ഏഴിലേക്കെത്താനുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്. വിരമിക്കുന്നതിനു മുമ്പ് ഏഴു ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടണമെന്നാണല്ലോ റൊണാള്‍ഡോയുടെ ആഗ്രഹവും. ഐഫല്‍ ടവറിനു താഴെ അഞ്ചാം പുരസ്‌കാര ലബ്ധിയില്‍ സന്തോഷിക്കുന്ന റൊണാള്‍ഡോ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടുന്ന താരമെന്ന അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റിക്കാര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് റൊണാള്‍ഡോ.

പാരീസിലെ ഐഫല്‍ ഗോപുരത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഗോള്‍ നേട്ടം റൊണാള്‍ഡോക്ക് ഗുണമായി. നേരത്തെ 2008, 2013, 2014, 2016 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്.


അഞ്ചാം തവണയും ഈ നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ മെസിയേക്കാള്‍ റൊണാള്‍ഡോ വാചാലനായത് ബ്രസീലിയന്‍ താരം നെയ്മറെക്കുറിച്ചാണ്. ""എന്നെയും മെസിയെയും മറികടന്ന് അവന്‍ അവാര്‍ഡുകള്‍ വാരുന്ന കാലം വിദൂരത്തല്ല’’ സമകാലിക ഫുട്‌ബോളിലെ മിന്നും താരമാണ് നെയ്മറെന്നും റൊണാള്‍ഡോ വിലയിരുത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മെസിക്കും റൊണാള്‍ഡോയ്ക്കും പിന്നില്‍ നെയ്മര്‍ മൂന്നാമനാകുന്നത്. ജിയാന്‍ലൂയിജി ബഫണ്‍, ലൂക്ക മോഡ്രിച്ച് എന്നിവരും അവസാന പട്ടികയിലുണ്ടായിരുന്നു. 1956 മുതല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസില്‍ ഈ അവാര്‍ഡ് നല്‍കി വരുന്നു. എന്നാല്‍ 2010 മുതല്‍ 2015 വരെ ഫിഫയുമായി സഹകരിച്ച് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമായിരുന്നു നല്കിയത്.
2007ല്‍ ബ്രസീലിയന്‍ താരം കക്ക നേടിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും പുരസ്‌കാരം മാറി മാറി നേടുകയാണ്.

കിരീടങ്ങള്‍ വാരിയ വര്‍ഷം

എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെയാണ് മെസിയും നെയ്മറും കാര്യമായ വെല്ലുവിളിയാകാതെതന്നെ റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ റൊണാള്‍ഡോയുടെ മികവില്‍ റയലിലെത്തി.

ഇവയ്ക്കു പുറമേ, റൊണാള്‍ഡോയുടെ തേരോട്ടത്തിലൂടെ 2016ലെ യൂറോ കപ്പ് പോര്‍ച്ചുഗലിനു ലഭിക്കുകയുണ്ടായി. ഈ മികവെല്ലാം പരിഗണിച്ചാണ് റൊണാള്‍ഡോക്കു പുരസ്‌കാരം നല്കിയത്. 2016ലെയും 2017ലെയും ഫിഫയുടെ മികച്ച പുരുഷതാരമായും റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.