കേരളത്തിനു കണ്ടകശനി
കേരളത്തിനു   കണ്ടകശനി
Saturday, December 9, 2017 1:41 PM IST
കേരളത്തിന് ഇന്നലെ കണ്ടകശനി. ക്രിക്കറ്റിലും ഫുട്ബോളിലും ഒരുപോലെ തിരിച്ചടി നേരിട്ട ദിവസം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ എവേ മത്സരത്തിൽ എഫ്സി ഗോവയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. അതുപോലെ ഐ ലീഗിൽ കേരളത്തിന്‍റെ പ്രതിനിധികളായ ഗോകുലം എഫ്സി നെരോക എഫ്സിയോടു പരാജയപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്വാർട്ടറിലെത്തിയ കേരളം പക്ഷേ, വിദർഭയ്ക്കു മുന്നിൽ പതറുകയാണ്. ഇനിയൊരു വിജയം കേരളത്തിന് സാധിക്കുമെന്നു കരുതാനാവാത്ത അവസ്ഥ.

ഗോ എവേ ബ്ലാസ്റ്റേഴ്സ് ഗോവ 5, ബ്ലാസ്റ്റേഴ്സ് 2

കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ഞിക്കിട്ട് ഗോവ എഫ്സി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്സി ഗോവ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ആദ്യ ഗോൾ നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ദയനീയ പരാജയം. ഗോവയ്ക്കു വേണ്ടി സ്പാനിഷ് താരം ഫെറാന്‍ കോറോമിനാസ് ഹാട്രിക് നേടി. ഇതു രണ്ടാം തവണയാണ് കൊറോമിനാസ് ഹാട്രിക് നേടുന്നത്.

ഏഴാം മിനിറ്റില്‍ നെതര്‍ലാന്‍ഡില്‍ നിന്നുള്ള മുന്‍നിര താരം മാര്‍ക്ക് സിഫ്നിയോസിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. തിരിച്ചടിച്ച ഗോവയുടെ സമനില ഗോളും (9-ാം മിനിറ്റില്‍) രണ്ടാം ഗോളും (18-ാം മിനിറ്റില്‍) സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടി വലയിലേത്തിച്ചു. കേരള ബ്ലാസറ്റേഴ്സിനെ ജാക്കിചാന്ദ് സിംഗ് (31-ാം മിനിറ്റില്‍) ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫെറാന്‍ കോറോമിനാസിന്‍റെ ഹാട്രിക്കിലൂടെ (48, 51, 55 മിനിറ്റില്‍) ഗോവ 5-2നു ബഹുദൂരം മുന്നിലെത്തി. കോറോമിനാസ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. ഈ ജയത്തോടെ എഫ്സി ഗോവ നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. മൂന്നു പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.


മാറ്റങ്ങളേതുമില്ലാതെയാണ് ഗോവ ഇന്നലെ കളത്തിലിറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് ഒരു മാറ്റം മാത്രം വരുത്തി. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ സി.കെ.വിനീതിനു പകരം മിഡ്ഫീല്‍ഡില്‍ മിസോറാം താരം ലോകന്‍ മെയ്തിയെ ഇറക്കി. ഇയാന്‍ ഹ്യൂമിനു സബ്സറ്റിറ്റൂട്ട് ബെഞ്ചില്‍ പോലും സ്ഥാനം നല്‍കിയിരുന്നില്ല.

കളിയുടെ തുടക്കത്തില്‍ നാലാം മിനിറ്റില്‍ തന്നെ ബെര്‍ബറ്റോവിനു പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. പകരം മിലന്‍ സിംഗിനെ കൊണ്ടുവരേണ്ടി വന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ അപ്രതീക്ഷിതമായി ആദ്യ ഗോള്‍ നേടി. പ്രത്യാക്രമണം ആണ് ഗോളിനു വഴിയൊരുക്കിയത്. ജാക്കി ചന്ദ് ഗോവന്‍ കളിക്കാര്‍ക്കു മുകളിലൂടെ ഇട്ടുകൊടുത്ത പന്ത് ഇടതുകാല്‍ കൊണ്ടു കോരിയെടുത്ത മാര്‍ക്കസ് സിഫ്നിയോസ് വലകുലുക്കി(1-0). ബ്ലാസറ്റേഴ്സിന്‍റെ ആഹ്ലാദത്തിനു കേവലം രണ്ട് മിനിറ്റിന്‍റെ ആയുസേ ഉണ്ടായുള്ളു. നാരായണ്‍ ദാസ് ഫ്ളാഗ് കോര്‍ണറിനു സമീപത്തു നിന്നും നീട്ടിക്കൊടുത്ത ‍ ക്രോസ് മാനുവല്‍ വലയിലെത്തിച്ചു (1-1).

19 ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ കീപ്പര്‍ പോള്‍ റച്ചുബുക്കയുടെ പിഴവിലാണ് ഗോവന്‍ ഗോള്‍. പോള്‍ റച്ചുബുക്ക നേരെ മുന്നില്‍ നിന്ന ലാന്‍സറോട്ടിയെയും കോറോയെയും കണക്കിലെടുക്കാതെ മുന്നിലേക്ക് ഇട്ടുകൊടുത്ത പന്ത് കോറോ നെറ്റിലേക്ക് നിറയൊഴിച്ചു (2-1). 31 ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. മിലന്‍ സിംഗ്- ജാക്കി ചന്ദ് സിംഗ് കൂട്ടുകെട്ടാണ് ഗോള്‍ ഒരുക്കിയത്. ഗോവന്‍ പ്രതിരോധത്തിന്‍റെ പിഴവിൽനിന്നാണ് ഗോൾ പിറന്നത്. പിന്നീട് ഗോവ മാത്രമേ ചിത്രത്തിലുണ്ടായിരു ന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.