ധീരജ് സിംഗ് ക്ലബ് വിട്ടതില്‍ കോച്ചിന് നിരാശ
Tuesday, January 2, 2018 12:42 AM IST
ന്യൂഡല്‍ഹി: യൂറോപ്യന്‍ ക്ലബ്ബുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ അണ്ടര്‍ 17 ലോകകപ്പ് താരം ധീരജ് സിംഗ് ഇന്ത്യന്‍ ആരോസ് വിട്ടതില്‍ കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡി മറ്റോസിനു നിരാശ. ഐലീഗില്‍ കൂടുതല്‍ പരിചയസമ്പത്ത് നേടിയെടുക്കുന്നതിനായി ധീരജ് ക്ലബ്ബിനൊപ്പം തുടരണമായിരുന്നുവെന്ന് ഇന്ത്യയുടെ അണ്ടര്‍ 17 പരിശീലകന്‍ പറഞ്ഞു.

എഐഎഫ്എഫിന്‍റെ ഉടമസ്ഥതയിലുള്ള ഐ ലീഗ് ക്ലബ്ബാണ് ഇന്ത്യന്‍ ആരോസ്. ലോകകപ്പില്‍ കളിച്ചവരാണ് ടീമിലെ ഭൂരിഭാഗവും. യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ പരിചയസമ്പത്ത് ആവശ്യമാണെന്നും അത് ഐലീഗിലൂടെ നേടണമായിരുന്നുവെന്നും മറ്റോസ് പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ധീരജ് സിംഗ് മറ്റോസിന്‍റെ കീഴില്‍ കളിക്കുകയാണ്. എന്നാല്‍ ഡിസംബര്‍ 31ന് ധീരജ്‍ എഐഎഫ്എഫുമായുള്ള കരാര്‍ പുതുക്കാന്‍ തയാറാകാതെ അവസാനിപ്പിക്കുകയായിരുന്നു. ഐ ലീഗില്‍നിന്നു താരം മാറി. മോഹൻബഗാനുമായി സമനില പാലിച്ച മത്സരത്തിൽ ധീരജായിരുന്നു മാൻ ഓഫ് ദ മാച്ച്.

ഈ മണിപ്പുരി താരം സ്‌കോട്ടിഷ് പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് മദര്‍വെല്‍ എഫ്‌സി, ലീഗ് വണ്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ്, ചാള്‍ട്ടണ്‍ അത്‌ലറ്റിക് എഫ്‌സി എന്നീ ക്ലബ്ബുകളുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്. യൂറോപ്പിലും ഇത്ര ലെവലിലുള്ള കളിക്കാരുണ്ട്. അവരുടെ പിന്നില്‍ ഏജന്‍റുമാരും ഉപദേശകരും ഉണ്ടാകും. എന്നാല്‍, ഇവര്‍ക്ക് കളിക്കാരുടെ വളര്‍ച്ചയെക്കുറിച്ച് അറിയില്ല- പരിശീലകന്‍ പറഞ്ഞു. അതുകൊണ്ട് ധീരജ് ഐ ലീഗില്‍ തുടരുന്നതായിരുന്നു നല്ലത്. ഐ ലീഗിനുശേഷം ധീരജിനു യൂറോപ്യന്‍ ക്ലബ്ബുകളുടെ പരീക്ഷകളില്‍ പങ്കെടുക്കാം. അങ്ങനെ വന്നാല്‍ ധീരജിന് പരിചയസമ്പത്ത് കൂടുതല്‍ ലഭിക്കുമായിരുന്നു. ആത്മവിശ്വാസവും ഉയരും- അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ ക്ലബ്ബുകളുടെ പരിശീലനത്തില്‍ വിജയിച്ചുകഴിഞ്ഞാല്‍ കളിക്കാന്‍ ഇറങ്ങണമെങ്കില്‍ 18 വയസ് വരെ കാത്തിരിക്കണം. അതുവരെ ധീരജിന് ഐലീഗില്‍ കളിച്ച് പരിചയസമ്പത്ത് നേടാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.