ഐ ലീഗ്: ധീരജ് പോയി, ഈസ്റ്റ് ബംഗാൾ തലപ്പത്ത്‌
Wednesday, January 3, 2018 1:06 AM IST
കോൽക്കത്ത: ഗോൾകീപ്പർ ധീരജ് സിംഗിന്‍റെ അഭാവം എത്ര വലുതായിരുന്നുവെന്ന് ഇന്ത്യൻ ആരോസ് ടീം മാനേജ്മെന്‍റ് മനസിലാക്കി. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനോട് എതിരില്ലാത്ത രണ്ടു ഗോളിനു തോറ്റ മത്സരത്തിൽ ധീരജിന്‍റെ പകരക്കാരനായി ടീമിലെത്തിയ പ്രബ്സുകാൻ സിംഗിന്‍റെ പിഴവിൽനിന്നായിരുന്നു ആദ്യ ഗോൾ. മഹമൂദ് അൽ അമെനെ (13), കട്സൂമി യൂസ (16) എന്നിവരാണ് വല കുലുക്കിയത്.


അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷനുമായുള്ള കരാർ അവസാനിച്ചതിനെത്തുടർന്നാണ് ധീരജ് ടീം വിട്ടത്. ജയത്തോടെ എട്ടു കളിയിൽ 17 പോയിന്‍റുമായി ബംഗാൾ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. പുതുമുഖങ്ങളായ മിനെർവ പഞ്ചാബാണ് രണ്ടാംസ്ഥാനത്ത്. കേരളത്തിന്‍റെ പ്രതിനിധികളായ ഗോകുലം എഫ്സി ഒൻപതാം സ്ഥാനത്താണ്. ഏഴു പോയിന്‍റുമായി ആരോസ് ഏഴാമതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.