കലാശക്കൊട്ട് ഇന്ന്
കലാശക്കൊട്ട് ഇന്ന്
Saturday, March 17, 2018 1:26 AM IST
ബംഗളൂരു: ഇന്ത്യയുടെ ഫുട്ബോൾ ആവേശമായ ഐഎസ്എലിന് ഇന്ന് കലാശക്കൊട്ട്. കിരീട പോരാട്ടത്തിൽ ഇന്ന് ബംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ഒരു കർണാടക - തമിഴ്നാട് യുദ്ധമാകും പോരാട്ടം. രാത്രി എട്ടിന് ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

ബംഗളൂരുവിന്‍റെ കന്നി ഐഎസ്എൽ ആണെന്നതും ശ്രദ്ധേയം. ചെന്നൈയിൻ ഒരു തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം കിരീടമാണ് അവരുടെ ലക്ഷ്യം. 2015ൽ ഗോവയെ കീഴടക്കിയായിരുന്നു ചെന്നൈയിന്‍റെ കന്നി കിരീട നേട്ടം. അതേസമയം, ഐഎസ്എലിലെ കന്നിക്കിരീടമാണ് ബംഗളൂരു ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ചുരുങ്ങിയത് ഒരു കപ്പ് എങ്കിലും സ്വന്തമാക്കിയ ചരിത്രമാണ് ബംഗളൂരുവിനുള്ളത്.

ഐലീഗ് മുൻ ചാന്പ്യന്മാരായ ബംഗളൂരു ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായാണ് മത്സരിക്കുന്നത്. വന്പൻ താരപ്രഭയുമായെത്തിയ ഐഎസ്എൽ ടീമുകൾക്കെതിരേ തുടക്കക്കാരുടെ പ്രശ്നങ്ങളൊന്നും ബംഗളൂരു കാണിച്ചില്ല. മികച്ച കളി കാഴ്ചവച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തോടെയാണ് അവർ പ്ലേ ഓഫിലേക്ക് കയറിയത്. 13 വിജയങ്ങളാണ് ഇവർ നേടിയത്. 35 ഗോളുകളും നേടി.

‘എഎഫ്സി കപ്പ്, ഫെഡറേഷൻ കപ്പ് തുടങ്ങിയ ഫൈനലുകൾ കളിച്ച് പരിചയസന്പന്നരായ കളിക്കാരാണ് ടീമിലുള്ളത്. മികച്ച കളി പുറത്തെടുക്കാൻ അതിനാൽ ടീമിനു സാധിച്ചു’- ബംഗളൂരു കോച്ച് ആൽബർട്ട് റോക്ക പറയുന്നു.


ബംഗളൂരുവിന്‍റെ ഗോളി ഗുർപ്രീത് സിംഗ് സന്ധു യൂറോപ്പിൽ കളിച്ച് പരിചയമുള്ള താരമാണ്. മുന്നേറ്റ നിരയിൽ ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രിയും മിക്കുവുമെല്ലാം മികച്ച ഫോമിലാണ്. സെമിയിൽ ഹാട്രിക്കിലൂടെ സുനിൽ ഛേത്രി തന്‍റെ ക്ലാസ് വീണ്ടും വെളിപ്പെടുത്തിയതാണ്. 2016ൽ സ്പാനിഷ് ലാ ലിഗാ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുപ്പത്തിരണ്ടുകാരനായ മിക്കു.ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിതെന്നാണ് സുനിൽ ഛേത്രി ഇന്നത്തെ ഫൈനലിനെക്കുറിച്ച് പറഞ്ഞത്.

മിസോറം താരമായ ജെജെ ലാൽപെഖുലയാണ് ചെന്നൈയിന്‍റെ കുന്തമുന. സെമിയിൽ നിർണായകഗോൾ നേടിയതോടെ ജെജെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒന്പതു ഗോളുമായി ജെജെയാണ് ചെന്നൈയിന്‍റെ ഗോൾവേട്ടയിലെ പ്രധാനിയും.

ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഹോം ഗ്രൗണ്ടിൽ തോൽക്കുകയായിരുന്നു. ബംഗളൂരുവിൽ ആദ്യം ചെന്നൈയിൻ ജയിച്ചപ്പോൾ ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ ബംഗളൂരു ജയിച്ചു. ഇന്നു വീണ്ടും ബംഗളൂ രുവിന്‍റെ തട്ടകത്തിലാണ് പോരാട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.