സിന്ധുവും പ്രണോയ്‌യും പുറത്ത്
സിന്ധുവും പ്രണോയ്‌യും പുറത്ത്
Sunday, March 18, 2018 1:15 AM IST
ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽനിന്ന് ഇന്ത്യയുടെ പി.വി.സിന്ധു സെമി ഫൈനലിൽ പുറത്ത്. ജപ്പാന്‍റെ അകാ നെ യാമാഗുച്ചിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കാണു സിന്ധു തോ ൽവി വഴങ്ങിയത്.

ആദ്യ ഗെയിം സ്വന്ത മാക്കിയശേഷമായിരുന്നു സിന്ധുവി ന്‍റെ തോൽവി. മലയാളി താരം എച്ച്.എസ്. പ്രണോയ്‌യും പുറത്തായി. 42-ാം സീഡായ ചൈനയുടെ യുസിയാങ് ഹുവാങ് ആണ് 16-ാം സീഡായ പ്രണോയിയെ അട്ടിമറിച്ച് സെമിയിൽ കടന്നത്. ചാന്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിലെ ഇന്ത്യയുടെ അവസാന സാന്നിധ്യമായിരുന്നു പ്രണോയ്.

ആദ്യ സെറ്റ് 22-20ന് ടൈബ്രേക്കറിലൂടെ മലയാളി താരം സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റ് 21-16ന് എതിരാളിക്കുമുന്നിൽ അടിയറവയ്ക്കേണ്ടിവന്നു. നിർണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും 23-21ന് ചൈനീസ് താരം സ്വന്തമാക്കിയതോടെ പ്രണോയ്ക്കു പുറത്തേക്കുള്ള വഴി തുറന്നു.


പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരങ്ങളുടെ പോരാട്ടത്തിൽ ചൈനയുടെ ലിൻ ഡാൻ സെമിയിൽ പ്രവേശിച്ചു. മലേഷ്യയുടെ മുൻ ലോക ഒന്നാം നന്പറായിരുന്ന ലീ ചോങ് വിയെയാണ് ലിൻ ഡാൻ നേരിട്ടുള്ള ഗെയിമുകൾക്ക് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 21-16, 21-17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.