കിരീടം തേടി ഇന്ത്യ
കിരീടം തേടി ഇന്ത്യ
Sunday, March 18, 2018 1:15 AM IST
കൊളംബോ: നിതാഹാസ് ത്രിരാഷ്‌ട്ര ട്വന്‍റി-20 കിരീടത്തിനായി ഇന്ത്യ-ബംഗ്ലാദേശ് ഇന്ന് നേർക്കുനേർ. കരുത്തരെന്ന പേരിൽ ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുന്പോൾ ശ്രീലങ്ക ഉയർത്തിയ വെല്ലുവിളി രണ്ടു തവണ തകർത്തതിന്‍റെ ചങ്കൂറ്റവുമായാണ് ബംഗ്ലാദേശ് കലാശപോരിന് ഇന്നിറങ്ങുന്നത്. രാത്രി ഏഴിനാണ് മത്സരം.

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോടു തോറ്റശേഷം തുടർച്ചയായ മൂന്നു ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലേക്കു കുതിച്ചെത്തിയത്. ബംഗ്ലാദേശാണെങ്കിൽ ആതിഥേയരെ രണ്ടു തവണ പിന്തുടർന്ന് തോൽപ്പിച്ചും ഫൈനലിലെത്തി.

ലങ്കയ്ക്കെതിരായ അവസാന മത്സരത്തിൽ അന്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റ്സ്മാന്മാരെ തിരിച്ചുവിളിക്കാൻ ശ്രമിച്ച നായകൻ ഷക്കീബ് അൽ ഹസന്‍റെ പെരുമാറ്റവും പിന്നീട് ഡ്രസിംഗ് റൂം അടിച്ചുതകർത്ത പ്രവൃത്തിയും ബംഗ്ലാദേശിന് മാനക്കേടുണ്ടാക്കി. വൻ മത്സരങ്ങൾ ഉയർത്തുന്ന സമ്മർദം അതിജീവിക്കാൻ ബംഗ്ലാദേശ് കളിക്കാർ പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തി.


2015 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അന്പയറുടെ തെറ്റായ തീരുമാനങ്ങളാണ് ഇന്ത്യക്ക് ജയം നൽകിയതെന്ന ബംഗ്ലാദേശിന്‍റെ വിശ്വാസത്തിനുശേഷം അവരുടെ പ്രധാന വൈരികളിൽ ഒന്നായി ഇന്ത്യ. ലോകകപ്പിനുശേഷം ബംഗ്ലാദേശിനെതിരേയുള്ള ഏകദിന പരന്പര നഷ്ടമായ ഇന്ത്യൻ കളിക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങൾ ധാക്കയിലെ തെരുവുകളിൽ നിറഞ്ഞിരുന്നു.

ബംഗ്ലാദേശിന്‍റെ ഷക്കീബ് അൽ ഹസൻ, മുഷ്ഫിഖർ റഹീം, മഹമദുള്ള തുടങ്ങിയവരെ എഴുതിത്തള്ളാനാവില്ല. ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഏതു ടീമിനെതിരേയും എവിടെയും മികച്ച സ്കോർ നേടാൻ കഴിവുള്ളവരാണ്.

ബൗളിംഗിന്‍റെ കാര്യത്തിൽ ബംഗ്ലാദേശ് പരിചയസന്പന്നരുടെ നിരയാണ്. ഇന്ത്യക്കാണെങ്കിൽ കൂടുതലും പുതുമുഖങ്ങളും പരിചയസന്പത്തിൽ കുറവുള്ളവരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.