ലെവൻ പുലി!
ലെവൻ പുലി!
Tuesday, May 15, 2018 12:41 AM IST
വലൻസിയ: ഒടുവിൽ ബാഴ്സലോണ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തോൽവിയേറ്റുവാങ്ങി. തോൽവിയറിയാതെ സീസണ്‍ പൂർത്തിയാക്കാമെന്നു പ്രതീക്ഷിച്ച ബാഴ്സലോണയുടെ കുതിപ്പിനു 15-ാം സ്ഥാനക്കാരായ ലെവന്‍റെ വിരാമമിട്ടു. ലെവന്‍റെയുടെ ഗ്രൗണ്ടിൽ ഇറങ്ങിയ ബാഴ്സലോണ 5-4ന്‍റെ ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ലീഗ് അവസാനിക്കാൻ ഒരു മത്സരം കൂടിയുള്ളപ്പോഴാണ് ഈ തോൽവി. രണ്ടാഴ്ച മുന്പ് ലീഗ് കിരീടം ഉറപ്പിച്ച ബാഴ്സലോണയുടെ ലക്ഷ്യം തോൽവിയില്ലാതെ സീസണ്‍ തീർക്കുകയാണെന്ന് പരിശീലകൻ എണസ്റ്റോ വൽവെർദെ പറഞ്ഞിരുന്നു.

1931-32 സീസണിൽ റയൽ മാഡ്രിഡ് മാത്രമാണ് തോൽവി അറിയാതെ ലാ ലിഗ കിരീടം നേടിയത്. അന്ന് ലീഗിൽ 18 മത്സരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1964നുശേഷം ലെവന്‍റെ ബാഴ്സലോണയ്ക്കെതിരേ ലീഗിൽ നേടുന്ന ആദ്യ ജയമാണിണ്. കഴിഞ്ഞ സീസൺ മുതൽ തുടർച്ചയായ 43 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബാഴ്സയുടെ മുന്നേറ്റത്തിനും ഇതോടെ വിരാമമായി.

എമ്മാനുവൽ ബോട്ടെംഗിന്‍റെ ഹാട്രിക്കിനു പുറമെ എനിസ് ബാർദിയുടെ ഇരട്ട ഗോളും ചേർന്നപ്പോൾ ബാഴ്സലോണ തകർന്നു. ഒന്പത്, 30, 49 മിനിറ്റുകളിലാണ് ബോട്ടംഗിന്‍റെ ഗോളുകൾ. 46, 56 മിനിറ്റുകളിലാണ് ബാർദിയുടെ ഗോളുകൾ.

ഫിലിപ്പെ കുടിഞ്ഞോയുടെ ഹാട്രിക്കും 71-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്‍റെ പെനാൽറ്റിയും വഴി ബാഴ്സലോണ മറുപടി നൽകിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. 38, 59, 64 മിനിറ്റുകളിലാണ് കുടിഞ്ഞോയുടെ ഗോളുകൾ. ലയണൽ മെസി ഇല്ലാതെയാണ് ബാഴ്സലോണ ഇറങ്ങിയത്.


മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ ബാഴ്സലോണ മികച്ച നീക്കങ്ങൾ നടത്തി. എന്നാൽ, ഒന്പതാം മിനിറ്റിൽ ലെവന്‍റെ ലീഡെടുത്തു. പുറത്തേക്കു പോകുമായിരുന്ന പന്ത് ഹൊസെ ലൂയിസ് മൊറാൽസിൽ ലൈനോടു ചേർന്ന് പിടിച്ചെടുത്ത് ബോട്ടംഗിനു നൽകി. ബോട്ടംഗിന്‍റെ അടി ക്രോസ്ബാറിൽ മുട്ടിയുരുമി വലയിൽ പതിച്ചു.

‌കളി അരമണിക്കൂറിലെത്തിയപ്പോൾ സാസ ലുകിക് ബോക്സിനുള്ളിൽനിന്ന ബോട്ടംഗിനു പന്ത് നൽകി. പന്തുമായി മുന്നോട്ടുനീങ്ങിയ ഘാനതാരം മാർക് ആന്ദ്രെ ടെർ സ്റ്റെഗനെ വെട്ടിച്ച് അവസാനം പ്രതിരോധതാരം നെൽസണ്‍ സെമെഡോയും കടന്ന് പന്ത് വലയിലേക്ക് നിറയൊഴിച്ചു. ഈ സീസണിൽ വിവിധ മത്സരങ്ങളിൽ ബാഴ്സലോണയ്ക്കെതിരേ മൂന്നു ഗോൾ നേടുന്ന ആദ്യതാരമായി ബോട്ടംഗ്. 2005ൽ വിയ്യാറയലിനുവേണ്ടി ഡിയേഗോ ഫോർലാൻ ഹാട്രിക് നേടിയശേഷം ബാഴ്സലോണയ്ക്കെതിരേയുള്ള ആദ്യ ഹാട്രിക്കായിരുന്നു പിറന്നത്.

71-ാം മിനിറ്റിൽ ബാഴ്സയുടെ പ്രതീക്ഷകൾ സജീവമാക്കിക്കൊണ്ട് സുവാരസിന്‍റെ സ്പോട് കിക്ക് വലയിൽ. സെർജിയോ ബുസ്ക്വെറ്റ്സിനെ ഫൗൾ ചെയ്തിനായിരുന്നു പെനാൽറ്റി. എന്നാൽ, അവസാന മിനിറ്റുകളിൽ പ്രതിരോധം ശക്തിപ്പെടുത്തി ലെവന്‍റെ 54 വർഷത്തിനുശേഷം ബാഴ്സയ്ക്കെതിരേ ജയം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.