മാർട്ടിനെസിന്‍റെ ചാണക്യതന്ത്രം
മാർട്ടിനെസിന്‍റെ ചാണക്യതന്ത്രം
Sunday, July 8, 2018 1:12 AM IST
ബ്രസീലിന്‍റെ ടിറ്റെയുടെ തന്ത്രങ്ങളെ കടപുഴക്കുന്ന ചാണക്യ തന്ത്രങ്ങളുമായിട്ടാണ് മാർട്ടിനസ് ബെൽജിയൻ കുതിരകളെ കളത്തിലിറക്കിയത്. 4-2-3-1 ഫോർമേഷനിലുള്ള ബ്രസീലുകാരെ മൂന്നു ഫുൾബാക്കുമാർക്ക് പ്രതിരോധ കോട്ടയാകാൻ നിർദ്ദേശം നൽകി 3-4-3 ശൈലിയിലിറങ്ങിയ ബെൽജിയത്തിന്‍റെ തന്ത്രം വിജയിച്ചു.

മർവാൻ ഫെല്ലെയ്നിയെ റൈറ്റ് ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിച്ച് കെവിൻ ഡിബ്രൂയിനെ ആക്രമണത്തിന്‍റെ ദൗത്യം നൽകിയതും കാറസ്കോക്കു പകരം വലതുമിഡിൽ നാസർ ചാഡ്‌ലിയെ ആദ്യപതിനൊന്നിൽ ഇറക്കിയതും മർട്ടിനെസിന്‍റെ മനസിലിരുപ്പുപോലെ കളിക്കാർ പ്രാവർത്തികമാക്കി. ബെൽജിയത്തിന്‍റെ ശാരീരിക കരുത്തും മർട്ടിനെസിന്‍റെ തന്ത്രങ്ങൾക്ക് ശക്തി പകർന്നു. മുൻനിര സ്ട്രൈക്കറായ റൊമേലു ലുകാക്കുവിന്‍റെ പൊസിഷനിലും മാറ്റമുണ്ടായി.


സാധാരണ ബോക്സിനെ ചുറ്റിപ്പറ്റി നിൽക്കാറുള്ള ലുകാക്കു അസാറിനും ബ്രൂയിനും മധ്യത്തിൽ ആക്രമണ ചുമതലയിലാണ് കളിതുടങ്ങിയതെങ്കിലും വലതുവിംഗിലൂടെ ആക്രമിച്ചു കയറുകയും ചെയ്തു. അത് ശരിക്കും വർക്ക്ഒൗട്ടായി. ഒപ്പം ടിറ്റെയുടെ വിംഗ് ആക്രമണ ചുമതല ഫലപ്രദമായി നിർവഹിച്ച ബ്രസീലിന്‍റെ മാഴ്സലലോയ്ക്ക് വൻ പ്രതിരോധമാവുകയും ചെയ്തു ആ തന്ത്രം. കാരണം, മാഴ്സലോയുടെ സ്വതന്ത്ര മുന്നേറ്റത്തിന് ലുകാക്കുവിന്‍റെ ശാരീരിക ശേഷി ചൈനീസ് വൻമതിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.