റഷ്യ @ 2018 ഒരു നോട്ടം
റഷ്യ  @ 2018  ഒരു നോട്ടം
Wednesday, July 11, 2018 1:41 AM IST
ലോകകപ്പിൽ ഫൈനൽ ഉൾപ്പെടെ ആകെ ഉള്ളത് 64 മത്സരങ്ങൾ. ഇന്നലെ നടന്ന ഫ്രാൻസ് - ബെൽജിയം സെമിഫൈനൽ കഴിഞ്ഞതോടെ പൂർത്തിയായത് 61 മത്സരങ്ങൾ. ഇന്നത്തെ ഇംഗ്ലണ്ട് - ക്രൊയേഷ്യ സെമിയും ലൂസേഴ്സ് ഫൈനലും ഉൾപ്പെടെ ശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രം.


നാല് മത്സരങ്ങളിൽനിന്ന് ആറ് ഗോൾ നേടിയ ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നാണ് ഗോൾ വേട്ടയിൽ മുന്നിൽ. കെയ്ന്‍റെ മൂന്ന് ഗോൾ പിറന്നത് പെനാൽറ്റിയിൽനിന്നായിരുന്നു, ഒരു ഗോൾ ഹെഡറിലൂടെ നേടിയപ്പോൾ ഒരെണ്ണം ബാക്ക്ഹീലിലൂടെയായിരുന്നു. നാലു ഗോൾ വീതം നേടി ബെൽജിയത്തിന്‍റെ റൊമേലു ലുകാക്കു, പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, റഷ്യയുടെ ആർടെം ഡയൂബ എന്നിവരാണ് ഗോൾ പട്ടികയിൽ കെയ്നു പിന്നിലുള്ളത്. ഫ്രാൻസിന്‍റെ ആൻത്വാൻ ഗ്രീസ്മാൻ, കൈലിയൻ എംബാപ്പെ എന്നിവരുൾപ്പെടെ ആറു പേർ മൂന്ന് ഗോൾ വീതം നേടിയിട്ടുണ്ട്.


ഇതുവരെ ഏറ്റവും അധികം രക്ഷപ്പെടുത്തലുകൾ നടത്തിയത് മെക്സിക്കോയുടെ ഗോളി ഗുല്ലെർമോ ഒച്ചാവോ. പ്രീക്വാർട്ടറിൽ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളിലായി 25 സേവുകളാണ് ഒച്ചാവോ നടത്തിയത്. 80.6% ആണ് ഒച്ചാവോയുടെ സേവ് റേറ്റ്.

സെമി ഫൈനൽ ആരംഭിക്കുന്നതിനു മുന്പുവരെ 2.6 ശരാശരിയിൽ പിറന്നത് 157 ഗോളുകൾ. ഒരു മത്സരത്തിൽ 769.5 ശരാശരിയിൽ ആകെ 46,172 പാസുകൾ പൂർത്തിയായി. 3.5 ശരാശരിയിൽ 205 മഞ്ഞക്കാർഡുകളാണ് ക്വാർട്ടർ പൂർത്തിയായപ്പോൾ പിറന്നത്. 0.07 ശരാശരിയിൽ നാല് ചുവപ്പ് കാർഡും റഷ്യയിൽ ഉണ്ടായി.

ക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും ഈ ലോകകപ്പിൽ ഇതുവരെ ഉള്ള ടീമുകളിൽ ഏറ്റവും മികച്ച ആക്രമണം നടത്തിയത് ബ്രസീൽ. 292 ആക്രമണങ്ങളാണ് കാനറികൾ എതിർ ടീമുകൾക്കെതിരേ നടത്തിയത്. 103 ഷോട്ടുകൾ ഉതിർത്തപ്പോൾ 38 എണ്ണം ഗോൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു.


സെമിഫൈനൽ ആരംഭിക്കുന്നതുവരെയുള്ള കണക്കിൽ ഗോൾ വേട്ടയിൽ മുന്നിലുള്ള ടീം ബെൽജിയം. 14 ഗോളുകളാണ് ബെൽജിയം ക്വാർട്ടർ ഉൾപ്പെടെയുള്ള അഞ്ച് മത്സരങ്ങളിൽനിന്ന് അടിച്ചുകൂട്ടിയത്. അതിൽ ഒരു സെൽഫ് ഗോളും ഉൾപ്പെടും. 12 ഓപ്പണ്‍ പ്ലേ ഗോളുകളും ഒരു പെനൽറ്റിയും ഒരു സെറ്റ്പീസ് ഗോളുമാണ് ബാക്കിയുള്ളത്. 11 ഗോളടിച്ച ഇംഗ്ലണ്ടും റഷ്യയുമാണ് തൊട്ടുപിന്നിലുള്ളത്.


ഏറ്റവും അധികം ഗോൾശ്രമങ്ങൾ നടത്തിയത് ബ്രസീലിന്‍റെ നെയ്മർ ആണ്. അഞ്ച് മത്സരങ്ങളിൽനിന്ന് നെയ്മർ 27 തവണ ഗോളിലേക്ക് ലക്ഷ്യംവച്ചു. അതിൽ അഞ്ചെണ്ണം മാത്രമേ ഓഫ് ടാർഗറ്റ് ആയുള്ളൂ. ഒന്പത് ഷോട്ടുകൾ ബ്ലോക് ചെയ്യപ്പെട്ടു. 22 തവണ ഗോളിലേക്ക് ലക്ഷ്യംവച്ച ബ്രസീലിന്‍റെ ഫിലിപ്പെ കുടീഞ്ഞോയാണ് നെയ്മറിനു പിന്നിൽ. പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (21 തവണ), അർജന്‍റീനയുടെ ലയണൽ മെസി (17 തവണ) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഡിഫൻസ് ആതിഥേയരായ റഷ്യയുടേതാണ്. ക്ലിയറൻസ്, ടാക്കിൾസ്, സേവ് ഗണത്തിലായി 259 തവണ റഷ്യ വലകാത്തു. ഏറ്റവും മികച്ച പാസിംഗ് ഗെയിം കാഴ്ചവച്ചത് പ്രീക്വാർട്ടറിൽ പുറത്തായ സ്പെയിൻ ആയിരുന്നു. 3,120 പാസുകളാണ് സ്പെയിൻ നാല് മത്സരങ്ങളിലായി പൂർത്തിയാക്കിയത്.

ലോകകപ്പിൽ മൈതാനത്തെ ഏറ്റവും അധ്വാനശീലൻ റഷ്യയുടെ റൊമാൻ സോബ്നിൻ ആണ്. ക്വാർട്ടറിൽ പുറത്തായെങ്കിലും 62 കിലോമീറ്റർ സോബ്നിൻ അഞ്ച് മത്സരങ്ങളിലായി ഓടിത്തീർത്തു. 510 മിനിറ്റായിരുന്നു സോബ്നിൻ കളത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.