വെള്ളി മാത്രം! ലോക ബാഡ്മിന്‍റൺ ഫൈനലിൽ സിന്ധു ഇത്തവണയും പരാജയപ്പെട്ടു
വെള്ളി മാത്രം!  ലോക ബാഡ്മിന്‍റൺ  ഫൈനലിൽ സിന്ധു ഇത്തവണയും പരാജയപ്പെട്ടു
Monday, August 6, 2018 12:22 AM IST
നാൻജിങ് (ചൈന): ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസ് ഫൈനൽ വേദിയിൽ ഒരിക്കൽക്കൂടി പി.വി. സിന്ധുവിന്‍റെ കണ്ണുനീർ വീണു. ഇന്ത്യൻ താരത്തിന് തുടർച്ചയായ രണ്ടാം തവണയും വെള്ളി മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലിൽ സ്പെയിനിന്‍റെ കരോളിന മാരിൻ ഇന്ത്യൻതാരത്തെ 46 മിനിറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി. നിലവിലെ ഒളിന്പിക് ജേതാവായ മാരിൻ 21-19, 21-10നാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

2017ലെ ഫൈനലിൽ സിന്ധു ജപ്പാന്‍റെ നൊസോമി ഒകുഹാരയോടു തോറ്റിരുന്നു. 2014, 2015 ലോക ചാന്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ മാരിൻ ഇതു മൂന്നാം തവണയാണ് ലോക കിരീടത്തിൽ മുത്തമിടുന്നത്. ആദ്യമായാണ് ഒരു വനിതാ താരം മൂന്നു തവണ ലോക ചാന്പ്യൻഷിപ്പ് സ്വർണം നേടുന്നത്. റിയോ ഒളിന്പിക്സിൽ സിന്ധുവിനെ തോൽപ്പിച്ചായിരുന്നു മാരിൻ സ്വർണം നേടിയത്.

നിരവധി മത്സരങ്ങളിൽ ഏറ്റുമുട്ടിയതിനാൽ ഇരുവർക്കും അവരുടെ കളിയെക്കുറിച്ച് പരസ്പരം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്ത്രപരമായ പോരാട്ടത്തിനാണ് ഇന്നലെ നാൻജിങ് സാക്ഷ്യംവഹിച്ചത്. പോയിന്‍റ് നേടുന്നതിനിടെയും സർവ് ചെയ്യുന്നതിനു മുന്പഇരുവരും സമയം നഷ്ടപ്പെടുത്തുന്നതുകൊണ്ട് അന്പയർ പലപ്പോഴും ഇടപെട്ട് താക്കീത് നൽകി. മാനസികമായി മാരിനായിരുന്ന കരുത്ത്. രണ്ടാം ഗെയിമിൽ ഈ ആധിപത്യം സ്പെയിൻ താരം ശരിക്കും ഉപയോഗിച്ചു.

ആദ്യ ഗെയിമിന്‍റെ ഇടവേളയ്ക്കു പിരിയുന്പോൾ സിന്ധു 11-8ന് ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് 14-9 ആയി ഉയർന്നു. എന്നാൽ, മാരിൻ 15-15ന് ഒപ്പമെത്തി. അവസാനം ആദ്യ ഗെയിം സ്പാനിഷ് താരം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കരോളിനയുടെ കുതിപ്പായിരുന്നു. ഇടവേളയ്ക്കു പിരിഞ്ഞപ്പോൾ 11-2ന്‍റെ ഏകപക്ഷീയ ലീഡ് മാരിൻ സ്വന്തമാക്കി. പിന്നീട് സിന്ധുവിന് തിരിച്ചുവരാൻ ഒരവസരം പോലും നൽകാതെ മാരിൻ സ്വർണത്തിലേക്കു കടന്നു.

ലോക ചാന്പ്യൻഷിപ്പിൽ 2013, 2014 വർഷങ്ങളിൽ സിന്ധു വെങ്കലം സ്വന്തമാക്കിയിരുന്നു.
പുരുഷ സിംഗിൾസിൽ ജപ്പാന്‍റെ കെന്‍റോ മൊമോറ്റ സ്വർണം സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ഷി യുഖിയെ 21-11, 21-13ന് തോൽപ്പിച്ചാണ് ജാപ്പനീസ് താരം വെന്നിക്കൊടി പാറിച്ചത്.

വന്പൻ ഫൈനലുകളിൽ വീഴ്ച!

ഇന്ത്യയുടെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് പി.വി. സിന്ധു എന്നതിൽ തർക്കമില്ല. എന്നാൽ, ലോക മൂന്നാം നന്പർ വനിതാ സിംഗിൾസ് ബാഡ്മിന്‍റണ്‍ താരമായ പി.വി. സിന്ധുവിന് വന്പൻ ഫൈനലുകളിൽ കാലിടറുന്നത് തുടർച്ചയായ നാലാം തവണ. അതിൽ സ്പാനിഷ് താരമായ കരോളിന മാരിനു മുന്നിൽ തോൽവി സമ്മതിച്ചത് രണ്ടാമതും. ഇന്ത്യയുടെ അഭിമാനമായ സൈന 2016 ഒളിന്പിക്സ് ഫൈനലിലാണ് മുന്പ് മാരിനു മുന്നിൽ പരാജയപ്പെട്ടത്.


സിന്ധുവിന്‍റെ ഒളിന്പിക് വെള്ളി പക്ഷേ, ഇന്ത്യയുടെ ചരിത്ര നേട്ടമായിരുന്നുതാനും. തുടർന്ന് 2017 ലോക ചാന്പ്യൻഷിപ്പ്, 2018 കോമണ്‍വെൽത്ത് ഗെയിംസ് എന്നീ ഫൈനലുകളിൽ പരാജയപ്പെട്ട സിന്ധു ഇന്നലെ തുടർച്ചയായ രണ്ടാമത് ലോകചാന്പ്യൻഷിപ്പ് ഫൈനലിലും തോൽവി സമ്മതിച്ചു.

2017 ലോക ചാന്പ്യൻഷിപ്പിൽ ജപ്പാന്‍റെ നസോമി ഒകുഹാരയായിരുന്നു സിന്ധുവിനെ ഫൈനലിൽ കീഴടക്കിയത്. 2018 കോമണ്‍വെൽത്ത് ഗെയിംസ് ഫൈനലിൽ സൈന നെഹ് വാളിനു മുന്നിലായിരുന്നു സിന്ധുവിന്‍റെ പരാജയം. 2017ൽ ഹോങ്കോംഗ് ഓപ്പണ്‍, സൂപ്പർ സീരീസ് ഫൈനൽസ് എന്നിവയുടെ കിരീട പോരാട്ടത്തിലും 2018ൽ ഇന്ത്യ ഓപ്പണ്‍, തായ്‌ലൻഡ് ഓപ്പണ്‍ എന്നീ ഫൈനലുകളിലും സിന്ധുവിന് തോൽവി നേരിട്ടു.

വന്പൻ ഫൈനലുകളിലെ സമ്മർദം അതിജീവിക്കാൻ സിന്ധുവിനു സാധിച്ചില്ലെന്നാണ് ഇതു തെളിയിക്കുന്നത്. 2018ൽ ഇതുവരെ കിരീടം നേടാൻ സിന്ധുവിനു സാധിച്ചിട്ടില്ല. 2016ൽ മലേഷ്യ മാസ്റ്റേഴ്സ്, ചൈന ഓപ്പണ്‍ എന്നിവയിലും 2017ൽ സയീദ് മോദി ഇന്‍റർനാഷണൽ, ഇന്ത്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ എന്നിവയിലും സിന്ധു കിരീടമുയർത്തി. ഇന്ത്യ ഓപ്പണ്‍ ഫൈനലിൽ കരോളിന മാരിനെയാണ് സിന്ധു കീഴടക്കിയതെന്നതും ശ്രദ്ധേയം. അന്ന് 21-19, 21-16നായിരുന്നു സിന്ധു ഫൈനലിൽ കരോളിനയെ കീഴടക്കിയത്.

2011 കോമണ്‍വെൽത്ത് യൂത്ത് ഗെയിംസ് മുതൽ 2018 ലോക ചാന്പ്യൻഷിപ്പ് വെള്ളി വരെയായി പ്രധാനപ്പെട്ട 18 മെഡലുകൾ ഇന്ത്യൻ താരം കരസ്ഥമാക്കിയിട്ടുണ്ട്. ഒളിന്പിക്സ്, ലോക ചാന്പ്യൻഷിപ്പ്, കോമണ്‍വെൽത്ത്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ്, യൂബർ കപ്പ്, ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പ് തുടങ്ങിയവയിൽനിന്നാണിത്. 2011 ഇന്തോനേഷ്യൻ ഇന്‍റർനാഷണൽ മുതൽ 2017 കൊറിയ ഓപ്പണ്‍വരെയായി പത്ത് കിരീടങ്ങളും ഇന്ത്യൻ താരത്തിനു സ്വന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.