ലോധ കമ്മിറ്റി ശിപാർശകൾ ഭേദഗതികളോടെ അംഗീകരിച്ചു
ലോധ കമ്മിറ്റി ശിപാർശകൾ ഭേദഗതികളോടെ അംഗീകരിച്ചു
Friday, August 10, 2018 12:48 AM IST
ന്യൂഡൽഹി: ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന ശിപാർശയിൽ ഭേദഗതി വരുത്തി ബിസിസിഐ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് സുപ്രീംകോടതി അംഗീകാരം നൽകി. നിലവിലുള്ള ക്രിക്കറ്റ് അസോസിയേഷനുകൾക്ക് സ്ഥിരാംഗത്വം നൽകിയാണ് ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന ശിപാർശയിൽ സുപ്രീം കോടതി ഭേദഗതി വരുത്തിയത്. ബിസിസിഐയിലും സംസ്ഥാന അസോസിയേഷനുകളിലും രണ്ട് തവണ ഭാരവാഹികളാകുന്നവർക്ക് പിന്നീട് മത്സരിക്കാനാവില്ലെന്നും കോടതി ഭേദഗതി വരുത്തി.

ക്രിക്കറ്റ് അസോസിയേഷനുകളുടെ പ്രാതിനിധ്യം എന്നതു മാറ്റി ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നാക്കി മാറ്റണമെന്നായിരുന്നു ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ പരിഷ്കരണ സമിതി ശിപാർശ ചെയ്തിരുന്നത്. ഇതു നടപ്പിലാക്കിയാൽ നിലവിലുള്ള ക്രിക്കറ്റ് അസോസിയേഷനുകൾ ഇല്ലാതാകും. ഇതു കണക്കിലെടുത്ത് ശിപാർശയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭേദഗതി വരുത്തുകയായിരുന്നു.

പുതിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്രയിലെ മുംബൈ, വിദർഭ അസോസിയേഷനുകൾക്കും ഗുജറാത്തിലെ വഡോദര, സൗരാഷ്‌ട്ര അസോസിയേഷനുകൾക്കും പ്രാതിനിധ്യം ഉറപ്പായി. ഇതോടൊപ്പം സ്ഥിരാംഗത്വം നഷ്ടമായ റെയിൽവേ, സർവീസസ്, സർവകലാശാല അസോസിയേഷൻ എന്നിവർക്കു സ്ഥിരാംഗത്വം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.


ഒരു തവണ ഭാരവാഹിയായാൽ നിശ്ചിത ഇടവേളയ്ക്കു ശേഷമേ വീണ്ടും ഭാരവാഹിയാകാൻ കഴിയൂ എന്നായിരുന്നു ലോധ സമിതിയുടെ നിർദേശം. ഇതു ഭേദഗതി ചെയ്ത കോടതി, രണ്ട് തവണ ഭാരവാഹിയാകാനാകുമെന്നു വ്യവസ്ഥ ചെയ്തു. എന്നാൽ, രണ്ട് തവണ ഭാരവാഹിയാകുന്നവർക്ക് പിന്നീടു മത്സരിക്കാൻ യോഗ്യതയില്ല. അതേസമയം, 70 വയസ് പിന്നിട്ടവർ മത്സരിക്കരുതെന്ന വ്യവസ്ഥ നിലനിർത്തി. ബിസിസിഐയുടെ പുതിയ ഭരണഘടനാ ഭേദഗതികളോടെ രജിസ്റ്റർ ചെയ്തതിന്‍റെ രേഖകൾ നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. പുതിയ ഭരണഘടന സംസ്ഥാന അസോസിയേഷനുകൾ 30 ദിവസത്തിനകം അംഗീകരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.