ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
ഇന്ന് സൂപ്പർ പോരാട്ടങ്ങൾ
Saturday, September 15, 2018 12:19 AM IST
ലണ്ടന്‍: രണ്ടാഴ്ചത്തെ അന്താരാഷ് ട്ര ഫുട്‌ബോള്‍ തിരിക്കുകള്‍ക്കുശേഷം ക്ലബ് ഫുട്‌ബോള്‍ വീണ്ടും സജീവമാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ത്തെ ആദ്യ മത്സരമായ ടോട്ടനം-ലിവര്‍പൂള്‍ പോരാട്ടത്തോടെ ലീഗ് ചൂടുപിടിക്കും. ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്താനാണ് ടോട്ടനം ഇറങ്ങുന്നത്. ചെല്‍സിയും ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്നിറങ്ങുന്നുണ്ട്.

കെയ്ന്‍ v/s സല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടനം-ലിവര്‍പൂള്‍ പോരാട്ടം. ഇതിനെ കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സല-കെയ്ൻ പോരാട്ടമായി വിശേഷിപ്പിക്കാം. ലീഗില്‍ ഈ സീസണിലെ നാലു മത്സരവും ജയിച്ച ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ലിവര്‍പൂള്‍ വിജയത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. മത്സരം സ്വന്തം ഗ്രൗണ്ടിലാണ് നടക്കുന്നതെന്ന കാര്യം ടോട്ടനത്തിന് ആശ്വാസമാകുന്നു.

കഴിഞ്ഞ സീസണില്‍ ഗോളിച്ചുകൂട്ടിയ മുഹമ്മദ് സലയും ഹാരി കെയ്‌നും ഏറ്റുമുട്ടാനിറങ്ങുന്ന മത്സരമാണ്. ലിവര്‍പൂളിന്‍റെ സാദിയോ മാനെ-സല-റോബര്‍ട്ടോ ഫിര്‍മിനോ ത്രയം ഈ സീസണിലും ഫോമിലാണ്. നാലു കളിയില്‍ നാലു ഗോളുമായി മാനെയാണ് ലിവര്‍പൂളിന്‍റെ ടോപ് സ്‌കോറര്‍. ഇത്രതന്നെ കളിയില്‍ സലയ്ക്ക് രണ്ടു ഗോളും ഒരു അസിസ്റ്റും ഫിര്‍മിനോയ്ക്ക് ഒരു ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്.

ടോട്ടനത്തിനായി കെയ്‌നും മോശമാക്കുന്നില്ല. നാലു കളിയില്‍ രണ്ടു ഗോളും ഒരു അസിസ്റ്റും ഇംഗ്ലീഷ് താരത്തിന്‍റെ പേരിലുണ്ട്. ഈ സീസണിലാണെങ്കില്‍ ലീഗിലെ മൂന്നാം മത്സരത്തില്‍തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഓള്‍ഡ് ട്രാഫര്‍ഡില്‍ വച്ചു കീഴടക്കിയതിന്‍റെ ആത്മവിശ്വാസം ടോട്ടനത്തിനുണ്ട്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വാറ്റ്ഫര്‍ഡില്‍നിന്നേറ്റ തോല്‍വി മാഞ്ചസ്റ്ററിനോട് നേടിയ ജയത്തിന്‍റെ ശോഭ കെടുത്തി. പോയിന്‍റ് പട്ടികയില്‍ ടോട്ടനം അഞ്ചാം സ്ഥാനത്താണ്.

ലിവര്‍പൂളിനാണെങ്കില്‍ കഴിഞ്ഞ നാലു കളിയിലും വലിയ ഒരു എതിരാളിയെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം അവര്‍ക്കു വലിയൊരു വെല്ലുവിളിയാകും. ഗോള്‍ നേടുന്നതില്‍ പിശുക്കു കാട്ടാത്ത കെയ്‌നും ലൂകാസ് മൗറയുമുള്ള ടോട്ടനത്തിനെതിരേ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആലിസണു ജോലി കൂടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിലെ ലിവര്‍പൂള്‍ പ്രതിരോധത്തെക്കാള്‍ ഇത്തവണത്തേത് ശക്തമാണ്. കഴിഞ്ഞ സീസണില്‍ ടോട്ടനത്തിന്‍റെ വെംബ്ലി സ്‌റ്റേഡിയത്തില്‍ കെയ്‌ന്‍റെ ഇരട്ട ഗോള്‍ മികവില്‍ ടോട്ടനം 4-1നാണ് ജയിച്ചത്.


ഈ സീസണിന്‍റെ തുടക്കത്തില്‍ വലിയ ഫോമിലെത്താത്ത കെയ്ന്‍ ഫോമിലേക്കുയരുമെന്നാണ് ടോട്ടനത്തിന്‍റെ പ്രതീക്ഷകള്‍. ടീമിലെ പ്രധാനതാരങ്ങളായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും ഡെലെ അലിയും പരിക്കിനെത്തുടര്‍ന്ന് പുറത്തായതിനാല്‍ കെയ്‌ന്‍റെ ചുമലില്‍ ഭാരം കൂടും.

കഴിഞ്ഞ സീസണിലേറ്റ തോല്‍വിക്കു പകരം വീട്ടുകയെന്ന ലക്ഷ്യവും ലിവര്‍പൂളിനുണ്ട്. ലീഗിലെ ആദ്യ നാലു മത്സരവും ജയിച്ച യര്‍ഗന്‍ ക്ലോപ്പിന്‍റെ സംഘത്തിന്‍റെ ലക്ഷ്യം 1990നുശേഷമൊരു പ്രീമിയര്‍ ലീഗ് കിരീടമാണ്.

ഒന്നാമതെത്താന്‍ ചെല്‍സി

ലിവര്‍പൂള്‍ ഇന്ന് പരാജയപ്പെടുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍ ചെല്‍സിക്ക് അത് സന്തോഷമാകും. ഈ മത്സരത്തിനുശേഷം ചെല്‍സി ഇതുവരെ ഒരു ജയം പോലും നേടാത്ത കാര്‍ഡിഫ് സിറ്റിയെ നേരിടും. ചെല്‍സിയുടെ സ്വന്തം സ്റ്റാംഫര്‍ഡ് ബ്രിഡ്ജിലാണ് മത്സരം. നാലു കളിയും ജയിച്ച ചെല്‍സി 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. പെഡ്രോ, എഡന്‍ അസാര്‍ എന്നിവര്‍ ഫോമിലാണെന്ന കാര്യം മൗറിസിയോ സാരിക്ക് ആശ്വാസം നല്‍കുന്നു.

തിരിച്ചുവരാന്‍ യുണൈറ്റഡും ആഴ്‌സണലും

നാലു കളിയില്‍ രണ്ടെണ്ണത്തില്‍ ജയിക്കുകയും രണ്ടെണ്ണം തോല്‍ക്കുകയും ചെയ്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വാറ്റ്ഫര്‍ഡിനെതിരേ ഇറങ്ങുന്നത്. നാലു കളിയും ജയിച്ച വാറ്റഫര്‍ഡ് മൂന്നാം സ്ഥാനത്താണ്. പത്താമതാണ് യുണൈറ്റഡിപ്പോള്‍. യുണൈറ്റഡിനെ തോല്‍പ്പിച്ച ടോട്ടനത്തെ 2-1ന് കീഴടക്കിയശേഷമാണ് സ്വന്തം ഗ്രൗണ്ടില്‍ മറ്റൊരു വന്‍ ജയത്തിനായി അവരിന്നിറങ്ങുന്നത്. മികച്ച താരനിരയുണ്ടായിട്ടും ഫോമിലെത്താത്തതാണ് ഹൊസെ മൗറിഞ്ഞോയെ കുഴയ്ക്കുന്നത്.

പ്രതിരോധനിര തീര്‍ത്തും മോശമാണെന്ന് ബ്രൈറ്റനും ടോട്ടനത്തിനുമെതിരേയുള്ള മത്സരങ്ങള്‍ തെളിയിച്ചു. ടീമിന്‍റെ പ്രകടനം മോശമായതോടെ മൗറിഞ്ഞോയുടെ മേല്‍ സമ്മര്‍ദം ഉയര്‍ന്നു തുടങ്ങി. കഴിഞ്ഞ അന്താരാഷ് ട്ര മത്സരങ്ങളില്‍ റൊമേലു ലൂക്കാക്കുവിനും മാര്‍കസ് റഷ്ഫര്‍ഡിനും ഗോള്‍ നേടാനായത് മൗറിഞ്ഞോയ്ക്ക് ആശ്വാസമാകുന്നു.

രണ്ടു ജയവും രണ്ടു തോല്‍വിയുമായി ഒമ്പതാമതുള്ള ആഴ്‌സണല്‍ നാലു കളിയില്‍ ഒരു സമനില മാത്രമായി 18-ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുണൈറ്റഡിനെതിരേ ഇറങ്ങും. ആദ്യ രണ്ടു മത്സരവും തോറ്റ പീരങ്കി പട്ട കഴിഞ്ഞ രണ്ടു മത്സരവും ജയിച്ച് വിജയവഴിയിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.