ദാൽ തടാകത്തിൽ പരിശീലിച്ച് കാഷ്മീർ സംഘം
Saturday, September 22, 2018 11:59 PM IST
തിരുവനന്തപുരം: സഞ്ചാരികളുടെ പറുദീസയായ ജമ്മു കാഷ്മീരിലെ ദാൽ തടാകത്തിൽ പരിശീലനം നടത്തി ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കാനായി അവർ പിരപ്പൻകോട് എത്തി.

ജമ്മു കാഷ്മീർ നീന്തൽ ടീമിനു പറയാനുള്ളത് ഒരു അതിജീവനത്തിന്‍റെ കഥ. ശൈത്യകാലം ആയാൽ വെള്ളം ഐസ് ആയി മാറുന്പോൾ ഇവരുടെ പരിശീലനം നിലയ്ക്കുന്നു. കൃത്യമായി പറഞ്ഞാൽ വർഷത്തിൽ ആറുമാസം മാത്രമാണു പരിശീലനത്തിന് ഇവർക്ക് അവസരം ലഭിക്കുക. ദാൽ തടാകത്തിലാണ് നീന്തൽ പരിശീലനത്തിനായുള്ള പൂൾ ഒരുക്കിയിട്ടുള്ളത്. ശൈത്യകാലം ആകുന്നതോടെ ഇവരുടെ പരിശീലനത്തിന് താത്കാലിക വിരാമം. തുടർന്ന് മഞ്ഞുരുകി വെള്ളം ആകുന്നതിനായുള്ള കാത്തിരിപ്പ്.

ഇക്കുറി പിരപ്പൻകോട് ദേശീയ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ നാലംഗ ജമ്മു കാഷ്മീമീർ സംഘമാണ് എത്തിയിട്ടുള്ളത്. വന്പൻമാരുമായി പോരാടി തങ്ങൾ മെഡൽ സ്വന്തമാക്കുമെന്ന് ഉറപ്പുപറയുന്നില്ല. എങ്കിലും തങ്ങൾ പോരാട്ടം നടത്തുമെന്ന് കോച്ച് പീർ മുഹമ്മദ് പറഞ്ഞു.


ശ്രീനഗർ താഴ്‌വരയിൽ സബർവാൻ നിരകളാൽ ചുറ്റപ്പെട്ട സുദീർഘമായ ദാൽ തടാകം തണുപ്പ് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾക്ക് സ്വർഗമാണെങ്കിലും നീന്തൽ പരിശീലനം അതി കഠിനമാണെന്ന് ശ്രീനഗറിലെ റെയ്നാവരി സ്വദേശിയായ സെയ്ഫ് ഇലാഹി വ്യക്തമാക്കി. ടീമിലുള്ള യവാർ അബ്ബാസ്, മുസാഫർ ഹുസൈൻ എന്നിവരും ഇക്കാര്യം ഉൗന്നിപ്പറയുന്നു. ജമ്മു കശ്മീരിലെ രണ്ട് പരിശീലകരായ പീർ മുഹമ്മദ്, വികാസ് മാഗോത്ര എന്നിവർക്കൊപ്പമാാണ് ടീം എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.