റൊണാൾഡോ, യുവന്‍റസ്
റൊണാൾഡോ, യുവന്‍റസ്
Tuesday, September 25, 2018 12:27 AM IST
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും യുവന്‍റസിനായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി. ആദ്യ മൂന്ന് മത്സരങ്ങളിലും റൊണാൾഡോയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. റൊണാൾഡോയും (81-ാം മിനിറ്റ്), ഫെഡറിക്കോ ബെർനാർഡെസ്കിയും (90+4-ാം മിനിറ്റ്) ഗോൾ നേടിയ മത്സരത്തിൽ യുവന്‍റസ് 2-0ന് ഫ്രോസിനോണെ കീഴടക്കി. തുടർച്ചയായ അഞ്ചാം മത്സരത്തിലും യുവെ ജയം സ്വന്തമാക്കി. 15 പോയിന്‍റുമായി ലീഗിന്‍റെ തലപ്പത്താണ് യുവെ.

യുവന്‍റസിന്‍റെ മുന്നേറ്റങ്ങൾ മാത്രം കണ്ട ആദ്യ പകുതിയിൽ അവർ നിരവധി തവണ ഗോളിനടുത്തെത്തിയിരുന്നു. എന്നാൽ, ഒന്നും കൃത്യമായി മുതലാക്കാൻ അവർക്കായില്ല. റൊണാൾഡോയുടെ ചില ഷോട്ടുകൾക്ക് ഗോളി പ്രതിരോധം തീർത്തപ്പോൾ മാൻസൂകിച്ചിനു ലഭിച്ച അവസരങ്ങൾ നേരിയ വ്യത്യാസത്തിൽ പുറത്തു പോയി. പ്രതിരോധത്തിലൂന്നിയതു കൊണ്ടു തന്നെ ഒരു തവണ പോലും ഫ്രോസിനോണ്‍ യുവന്‍റസ് ഗോൾമുഖം ലക്ഷ്യം വച്ചില്ല.


രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ യുവന്‍റസിനെ തേടിയെത്തി. റൊണാൾഡോയുടെ ഗോളെന്നുറച്ച ഒരു ബാക്ക്ഹീൽ ശ്രമം ഗോളി തട്ടിയകറ്റി. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയതിന്‍റെ ഫലം 81-ാം മിനിറ്റിൽ ലഭിച്ചു. പ്യാനിച്ചിന്‍റെ ഷോട്ട് ഫ്രൊസിനോണെ താരത്തിന്‍റെ ദേഹത്തു തട്ടി വന്നത് റൊണാൾഡോ അനായാസം ഗോളാക്കി. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ റൊണാൾഡോ തുടങ്ങിവച്ച പ്രത്യാക്രമണത്തിൽ നിന്നും പ്യാനിച്ചിന്‍റെ പാസിൽ ബെർനാർഡെസ്കി യുവെയുടെ ജയം 2-0 ആക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.