എല്ലാം തീരുമാനിക്കുന്നത് ഒരാളല്ലെന്നു കോഹ്‌ലി
എല്ലാം തീരുമാനിക്കുന്നത് ഒരാളല്ലെന്നു കോഹ്‌ലി
Thursday, October 4, 2018 12:15 AM IST
രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് യുവതാരം കരുണ്‍ നായരെ തഴഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കേണ്ട ആള്‍ താനല്ലെന്ന് കോഹ് ലി ചൂണ്ടിക്കാട്ടി. എല്ലാവരും കരുതുന്നതുപോലെ ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങളെല്ലാം ‘’ഒരാള്‍’’ അല്ല എടുക്കുന്നതെന്നും കോഹ് ലി വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും കരുണിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേ മുന്‍ താരങ്ങൾ രംഗത്തെത്തിയിരുന്നു.

“ഈ വിഷയത്തില്‍ സെലക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. അതേക്കുറിച്ചു പറയാന്‍ ഞാന്‍ ആളുമല്ല. സെലക്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ. ഇക്കാര്യത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ച് തീരുമാനം കൈക്കൊള്ളുകയും പുറത്തുള്ളവര്‍ എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കാതിരിക്കുകയുമാണ് ചെയ്യാനുള്ളത്’’ കോഹ്‌ലി പറഞ്ഞു.

ഒരു വിഷയത്തേക്കുറിച്ച് നേരത്തെ വിശദീകരണം ലഭിച്ചതാണെങ്കില്‍ ആ വിഷയം വീണ്ടും ചോദിക്കുന്നതില്‍ എന്തു ഉദ്ദേശ്യമാണുള്ളതെന്നും കോഹ്‌ലി ചോദിച്ചു. കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സെലക‌്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നേരത്തേതന്നെ സംസാരിച്ചു കഴിഞ്ഞതാണെന്നാണ് എന്‍റെ അറിവ്. ഇതേക്കുറിച്ച് ഞാന്‍ വീണ്ടും സംസാരിക്കണമെന്ന് കരുതുന്നില്ല’’ കരുണിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോഹ്‌ലി പറഞ്ഞു.


ടീമിനെ തെരഞ്ഞെടുക്കുന്നത് എന്‍റെ ജോലിയല്ല. ഒരു ടീമെന്ന നിലയില്‍ ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ നിറവേറ്റാനാണ് ശ്രമം. ഓരോരുത്തര്‍ക്കും അവരുടെ കടമകളേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

ക്യാപ്റ്റനും ടീം മാനേജ്‌മെന്‍റിനും ടീം തെരഞ്ഞെടുപ്പില്‍ പങ്കുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും കോഹ്‌ലി തള്ളിക്കളഞ്ഞു.

ടീം തെരഞ്ഞെടുപ്പ് എല്ലാവരുംകൂടി ചേര്‍ന്നു നടത്തുന്ന ഒന്നാണെന്നു കരുതരുത്. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം സംഭവിക്കുന്നത് ഒരു സ്ഥലത്തുനിന്നു മാത്രമാണെന്ന് ഒരു കാഴ്ചപ്പാട് ആളുകള്‍ക്കുണ്ട്. അതു ശരിയല്ല കോഹ്‌ലി- പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.