സെൽഫ് ഗോളും പെനൽറ്റിയും ഫ്രാൻസിനെ രക്ഷിച്ചു
സെൽഫ് ഗോളും പെനൽറ്റിയും ഫ്രാൻസിനെ രക്ഷിച്ചു
Saturday, October 13, 2018 12:41 AM IST
പാരീസ്: ലോക ജേതാക്കളായ ഫ്രാൻസിനെ രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഐസ്‌ലൻഡ് സമനിലയിൽ കുടുക്കി. ലോകകപ്പിൽ അർജന്‍റീനയെ ഞെട്ടിച്ച ഐസ്‌ലൻഡിനെതിരേ 90-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോളിൽ സമനില പിടിച്ചാണ് ഫ്രാൻസ് തടിതപ്പിയത്. 86-ാം മിനിറ്റിൽ സെൽഫ് ഗോൾ ലഭിച്ചതും ലോകചാന്പ്യന്മാരുടെ മാനം കാക്കാൻ സഹായകമായി. 30-ാം മിനിറ്റിൽ ബിർകിർ ജാർണസണ്‍ ഫ്രഞ്ച് വലയിൽ പന്തെത്തിച്ചു. 58-ാം മിനിറ്റിൽ കാരി ആർണേഴ്സണിലൂടെ രണ്ടാം വെടിയും പൊട്ടിച്ചു. കൈലിയൻ എംബാപ്പെയെ 67-ാം മിനിറ്റിൽ കളത്തിലിറക്കി. തോൽവി മുന്നിൽകണ്ട ഫ്രാൻസിന് ആശ്വാസമായി 86-ാം മിനിറ്റിൽ ഹോൾമറിന്‍റെ സെൽഫ് ഗോൾ.


സ്പെയിൻ 4-1ന് വെയ്ൽസിനെ പരാജയപ്പെടുത്തി. ഗാരെത് ബെയ്ൽ വെയ്ൽസിനൊപ്പം ഉണ്ടായിരുന്നില്ല. സ്പെയിനിനായി അൽകാസർ (എട്ട്, 29 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. സെർജ്യോ റാമോസ് (19-ാം മിനിറ്റ്), മാർക് ബർത്ര (74-ാം മിനിറ്റ്) എന്നിവർ സ്പെയിനിന്‍റെ പട്ടിക പൂർത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.